അരിസോണയിൽ ഒരാൾ ന്യുമോണിക് പ്ലേഗ് ബാധിച്ച് മരിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കോക്കോണിനോ കൗണ്ടി ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് പുറത്തുവിട്ട വിവരമനുസരിച്ച്, 2007-ന് ശേഷം കൗണ്ടിയിൽ പ്ലേഗ് മൂലമുള്ള ആദ്യ മരണമാണിത്. അന്ന് ഒരു മൃഗവുമായി സമ്പർക്കത്തിൽ വന്നയാൾക്കാണ് രോഗം ബാധിച്ചത്.
പൊതുജനങ്ങൾക്ക് രോഗം വരാനുള്ള സാധ്യത കുറവാണെന്നാണ് കോക്കോണിനോ കൗണ്ടി സർക്കാർ പറയുന്നത്. കോക്കോണിനോ കൗണ്ടി ബോർഡ് ഓഫ് സൂപ്പർവൈസേഴ്സ് ചെയർ പാട്രിസ് ഹോർസ്റ്റ്മാൻ “മരിച്ചയാളുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും തങ്ങളുടെ അനുശോചനം അറിയിച്ചു. ഈ ദുഷ്കരമായ സമയത്ത് തങ്ങൾ അവരെ ഓർക്കുന്നുവെന്നും, കുടുംബത്തിന്റെ സ്വകാര്യതയെ മാനിച്ചുകൊണ്ട് മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.
പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിലെ പകുതിയോളം ജനങ്ങളെ കൊന്നൊടുക്കിയ “ബ്ലാക്ക് ഡെത്ത്” എന്നറിയപ്പെട്ടിരുന്ന രോഗമാണ് പ്ലേഗ്. എന്നാൽ ഇപ്പോൾ ഇത് മനുഷ്യരിൽ വളരെ അപൂർവമാണ്, ശരിയായ ചികിത്സയിലൂടെ ഭേദമാക്കാൻ സാധിക്കും. ഓരോ വർഷവും ശരാശരി ഏഴ് മനുഷ്യപ്ലേഗ് കേസുകളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യാറുള്ളതെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു.



