മാനിറ്റോബ:അമേരിക്കൻ മിഡ്‌വെസ്റ്റിലെ കർഷകർ കനേഡിയൻ ചരക്കുകളിലുള്ള താരിഫുകളിൽ നിന്നുള്ള സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നു, ഈ നയങ്ങൾ അമേരിക്കൻ കാർഷിക മേഖലയിൽ വിപരീത ഫലമുണ്ടാക്കുന്നുവെന്ന് അവർ പറയുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ താരിഫുകളിൽ കാനഡയെ ഒഴിവാക്കിയെങ്കിലും, സ്റ്റീലിന് 25 ശതമാനവും പൊട്ടാഷിന് 10 ശതമാനവും താരിഫ് ചുമത്തി, ഇത് നോർത്ത്, സൗത്ത് ഡക്കോട്ടകളിലെ ഉത്പാദകരെ ബാധിച്ചിട്ടുണ്ട്.
സൗത്ത് ഡക്കോട്ട ഫാർമേഴ്‌സ് യൂണിയൻ പ്രസിഡന്റ് ഡഗ് സോംബ്‌കെ താരിഫുകളെ “ഭയാനകമായ ആശയം” എന്ന് വിശേഷിപ്പിച്ചു, സംസ്ഥാനത്തിന്റെ വളങ്ങളിൽ ഭൂരിഭാഗവും ഉപകരണങ്ങളിൽ വലിയൊരു പങ്കും കാനഡയിൽ നിന്നാണ് വരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ അധിക ചെലവുകൾ, കമ്മോഡിറ്റി വിലകളിലെ ഇടിവുമായി ചേർന്ന്, പ്രാദേശിക കർഷകർക്ക് അതിജീവിക്കാൻ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി. നോർത്ത് ഡക്കോട്ട ഫാർമേഴ്‌സ് യൂണിയൻ വൈസ് പ്രസിഡന്റ് ബോബ് കുയ്‌ലെൻ സമാനമായ നിരാശ പ്രകടിപ്പിച്ചു, താരിഫുകൾ കനേഡിയൻ നിർമ്മിത നോ-ടിൽ ഡ്രില്ലുകൾ പോലുള്ള അത്യാവശ്യ യന്ത്രങ്ങളുടെ വില വർധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
നഷ്ടം ദീർഘകാലമായേക്കാമെന്ന് കനേഡിയൻ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മാനിറ്റോബ സർവകലാശാലയിലെ കാർഷിക സാമ്പത്തിക വിദഗ്ധനായ റയാൻ കാർഡ്‌വെൽ പറയുന്നത്, അമേരിക്കൻ നയം സൃഷ്ടിച്ച വ്യാപാര അനിശ്ചിതത്വം നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ഇളക്കിയിട്ടുണ്ടെന്നും അതിർത്തിയുടെ ഇരുവശത്തുമുള്ള വളർച്ചയിൽ തടസമുണ്ടാവും എന്ന് അദ്ദേഹം പറഞ്ഞു.



