കാനഡയിലെ ആൽബർട്ട പ്രവിശ്യാ സർക്കാർ സ്കൂൾ ലൈബ്രറികളിൽ യോഗ്യമായ പുസ്തകങ്ങൾ മാത്രം ലഭ്യമാക്കുന്നതിനുള്ള പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നു. നാല് ഗ്രാഫിക് നോവലുകളിലെ അശ്ലീല ലൈംഗിക ഉള്ളടക്കത്തെക്കുറിച്ചുള്ള രക്ഷിതാക്കളുടെ പരാതികളെ തുടർന്നാണ് ഈ നടപടി. ഇത് പുസ്തക നിരോധനം അല്ലെന്നും, സ്‌കൂളുകളിൽ ലൈബ്രറി പുസ്‌തകങ്ങൾ ചിട്ടയായും സുതാര്യമായും വിലയിരുത്താൻ ചില നിബന്ധനകൾ കൊണ്ടുവരുകയാണെന്നും വിദ്യാഭ്യാസ മന്ത്രി ദെമേത്രിയോസ് നിക്കോളൈദിസ് വ്യക്തമാക്കി.
‘ജെൻഡർ ക്വീർ’, ‘ഫൺ ഹോം’ എന്നിവയുൾപ്പെടെയുള്ള നാല് അമേരിക്കൻ ഗ്രാഫിക് നോവലുകളെക്കുറിച്ചുള്ള രക്ഷിതാക്കളുടെ പരാതികളാണ് ഈ നടപടിക്ക് കാരണമായത്. ഈ പുസ്തകങ്ങളിൽ നഗ്നചിത്രങ്ങൾ, ലൈംഗിക പ്രവൃത്തികൾ, ലൈംഗിക പീഡനം, മയക്കുമരുന്ന് ഉപയോഗം എന്നിവയുടെ ചിത്രണങ്ങൾ ഉണ്ടെന്നാണ് ആരോപണം. പുസ്തക കൈമാറ്റങ്ങൾക്കും രക്ഷിതാക്കളുടെ അനുമതിക്കും തീരുമാനമെടുക്കാനുള്ള വിഷയങ്ങളിൽ പൊതുജന അഭിപ്രായം അറിയാൻ ജൂൺ 6 വരെ ഓൺലൈൻ സർവേ നടത്തുന്നു.
തങ്ങൾക്ക് ഇതിനകം തന്നെ അവലോകന പ്രക്രിയകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി, എഡ്മൊണ്ടണിലെയും കാൽഗറിയിലെയും സ്കൂളുകൾ ഈ പ്രഖ്യാപനത്തിൽ അതൃപ്തിയും അതിശയവും പ്രകടിപ്പിച്ചു. ആൽബർട്ട ടീച്ചേഴ്സ് അസോസിയേഷൻ രാഷ്ട്രീയ സ്വാധീനത്തെയും അവശ്യവസ്തുക്കളുടെ കുറവുള്ള ലൈബ്രറികളെയും കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. കാൽഗറി കാത്തലിക് സ്കൂൾ ഡിസ്ട്രിക്റ്റ് ഈ അവലോകനത്തെ പിന്തുണച്ചപ്പോൾ, CUPE, NDP എന്നിവർ ഇത് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഉള്ള രാഷ്ട്രീയ ചതിയാണെന്ന് വിമർശിച്ചു
അടുത്ത അധ്യയന വർഷത്തിൽ പ്രവിശ്യ പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. പൊതു മുനിസിപ്പൽ ലൈബ്രറികൾ ഒഴികെ ആൽബർട്ടയിലെ എല്ലാ തരത്തിലുള്ള സ്കൂളുകൾക്കും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാകും.
ഇത് 2SLGBTQ+ ഉള്ളടക്കത്തെ ലക്ഷ്യമിടുകയോ പുസ്തകങ്ങൾ നിരോധിക്കുകയോ ചെയ്യുന്നതല്ലെന്നാണ് നിക്കോളൈഡസ് വ്യക്തമാക്കുന്നത്. പകരം, അവർ ശ്രദ്ധകേന്ദ്രീകരിക്കുന്നത് അതിനുള്ളിലെ ഗ്രാഫിക് ലൈംഗിക ചിത്രീകരണങ്ങളിലാണെന്നാണ് അവർക്കുള്ള വിശദീകരണം.



