ഒട്ടാവ : കനേഡിയൻ ട്രാൻസ്‌പോർട്ട് ഏജൻസിക്ക് (സിടിഎ) മുന്നിൽ കെട്ടിക്കിടക്കുന്ന 95,000 പരാതികളിൽ നിന്ന് തിരഞ്ഞെടുത്ത 500 യാത്രക്കാരെ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പരാതികൾ സ്വമേധയാ ഒരു തേർഡ് പാർട്ടി ആർബിട്രേറ്റർക്ക് കൈമാറാൻ യാത്രക്കാർക്ക് അവസരം നൽകും. പരാതി പരിഹാര പ്രക്രിയ കൂടുതൽ വേഗത്തിലാക്കുകയാണ് ലക്ഷ്യമെന്ന് എയർ കാനഡ ചീഫ് ലീഗൽ ഓഫീസർ മാർക്ക് ബാർബോ അറിയിച്ചു. നിലവിൽ സിടിഎയുടെ ഔദ്യോഗിക നടപടിക്രമങ്ങളിലൂടെ പരാതി തീർപ്പാക്കാൻ രണ്ട് മുതൽ മൂന്ന് വർഷം വരെ സമയമെടുക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.
ബ്രിട്ടൻ ആസ്ഥാനമായ സിഡിആർഎൽ ഗ്രൂപ്പിന്റെ ഉപകമ്പനിയാണ് ഈ പൈലറ്റ് പ്രോജക്റ്റിലെ ആർബിട്രേഷൻ നടപടികൾ നിയന്ത്രിക്കുന്നത്. എല്ലാ രേഖകളും സമർപ്പിച്ചു കഴിഞ്ഞാൽ 90 ദിവസത്തിനുള്ളിൽ പരാതിയിൽ തീരുമാനമുണ്ടാകുമെന്ന് എയർ കാനഡ വ്യക്തമാക്കി. ആർബിട്രേറ്ററുടെ തീരുമാനം എയർ കാനഡയ്ക്ക് നിർബന്ധമാണെങ്കിലും ഉപഭോക്താക്കൾക്ക് വേണമെങ്കിൽ ഇത് നിരസിക്കാവുന്നതാണ്. തീരുമാനത്തിൽ തൃപ്തരല്ലാത്തവർക്ക് തങ്ങളുടെ മുൻഗണനാ ക്രമം നഷ്ടപ്പെടാതെ തന്നെ പഴയ സിടിഎ നടപടികളിലേക്ക് തിരികെ പോകാമെന്ന് അധികൃതർ അറിയിച്ചു.
എയർ കാനഡയുടെ പുതിയ നീക്കത്തെ മക്ഗിൽ യൂണിവേഴ്സിറ്റിയിലെ വിദഗ്ധർ സ്വാഗതം ചെയ്തെങ്കിലും യാത്രക്കാർക്കിടയിൽ സന്ദേഹം നിലനിൽക്കുന്നുണ്ട്. ആർബിട്രേറ്റർ എയർലൈനിന് അനുകൂലമായ നിലപാട് സ്വീകരിക്കുമോ എന്ന ആശങ്കയാണ് ചില യാത്രക്കാർ പങ്കുവെക്കുന്നത്. സിടിഎയുടെ മേൽനോട്ടമുള്ളതിനാൽ സുതാര്യത ഉറപ്പാക്കാനാകുമെന്ന് എയർലൈൻ അവകാശപ്പെടുന്നുണ്ടെങ്കിലും, പൊതുജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാൻ കൃത്യമായ വിവരങ്ങൾ പുറത്തുവിടണമെന്ന് കനേഡിയൻ ഓട്ടോമൊബൈൽ അസോസിയേഷൻ വക്താവ് ഇയാൻ ജാക്ക് ആവശ്യപ്പെട്ടു.
ട്രാൻസ്‌പോർട്ട് കാനഡയുമായും സിടിഎയുമായും ആലോചിച്ചാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഈ വർഷം വേനൽക്കാലത്തോടെ പൈലറ്റ് പ്രോജക്റ്റ് പൂർത്തിയാകും. തുടർന്ന് ലഭിക്കുന്ന കണ്ടെത്തലുകൾ സർക്കാരിന് കൈമാറുമെന്നും തുടർന്നുള്ള നടപടികളിൽ ആലോചനകൾ നടത്തുമെന്നും എയർ കാനഡ വ്യക്തമാക്കി. നിലവിലെ പരാതികളിൽ 75 ശതമാനത്തോളം തീരുമാനങ്ങൾ എയർലൈനിന് അനുകൂലമായാണ് വരുന്നത്. പുതിയ സംവിധാനം വരുന്നതോടെ ഇതിൽ മാറ്റമുണ്ടാകുമോ എന്നാണ് യാത്രക്കാർ ഉറ്റുനോക്കുന്നത്.
Air Canada’s pilot project to resolve complaints; Regulator fails to resolve 95,000 applications
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



