ഒന്റാരിയോയിൽ നിന്നുള്ള ദമ്പതികളായ ബിൽ, സാൻഡ്ര ബാർലോ എന്നിവരുടെ എയർ കാനഡ ഫ്ലൈറ്റ് ക്രെഡിറ്റ് മോഷ്ട്ടിച്ച അത് ടോക്കിയോയിലേക്കുള്ള ബിസിനസ് ക്ലാസ് യാത്രയ്ക്ക് ഉപയോഗിക്കുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ. ഇതിന്റെ ഫലമായി, സെൻട്രൽ അമേരിക്കയിൽ കുടുങ്ങിയ ദമ്പതികൾ യാത്രയ്ക്കായി 2,800 ഡോളറിലധികം ചെലവഴിക്കേണ്ടി വന്നു. 5,000 ഡോളറിലേറെ പോയിന്റുകളും പണവും സമ്പാദിച്ചിരുന്ന ബാർലോ ദമ്പതികൾ, തങ്ങൾ കസ്റ്റമർ സർവീസ് മുഖേന റിസർവ് ചെയ്ത ടിക്കറ്റുകൾ അവരുടെ അറിയില്ലാതെ റദ്ദാക്കിയതായി അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് അവർ വെളിപ്പെടുത്തി.
ഈ സംഭവത്തിന് ദമ്പതികളെയാണ് എയർ കാനഡ കുറ്റപ്പെടുത്തിയത്, അവരുടെ വ്യക്തിഗത ഇമെയിൽ ഹാക്ക് ചെയ്യപ്പെട്ടുവെന്നും എയർ കാനഡ വാലറ്റ് സുരക്ഷിതമാക്കുന്നതിൽ അവർ പരാജയപ്പെട്ടുവെന്നും ആരോപിച്ചു. എന്നാൽ, ഈ വാലറ്റ് സംവിധാനത്തെക്കുറിച്ച് തങ്ങൾക്ക് അറിവില്ലായിരുന്നുവെന്നും അത് ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്നും ദമ്പതികൾ പറയുന്നു. ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ ഉണ്ടായിട്ടും, എയർലൈൻ ഇമെയിൽ ലംഘനത്തിന്റെ തെളിവുകൾ നൽകിയില്ല. അതിന്റെ അന്വേഷണത്തിന്റെ വിശദാംശങ്ങൾ പങ്കുവെയ്ക്കാൻ വിസമ്മതിക്കുകയും ചെയ്തു.
സൈബർ സുരക്ഷാ വിദഗ്ധനായ ക്ലോഡിയു പോപ ഈ സംഭവത്തെ എയർ കാനഡയുടെ സംവിധാനത്തിൽ ഉണ്ടാകാവുന്ന ഒരു കുഴപ്പമായി വിലയിരുത്തി. മറ്റ് ഉപഭോക്താക്കൾക്കും ഇതുപോലെയുള്ള അപകട സാധ്യതകൽ ഉണ്ടാകാമെന്ന് മുന്നറിയിപ്പ് നൽകി. എയർ കാനഡ ദമ്പതികൾക്ക് എതിരായ തെളിവുകൾ എന്താണ് എന്ന് വെളിപ്പെടുത്താതിരുന്നതും, അവർ കുറ്റക്കാരാണെന്ന് എങ്ങനെ തീരുമാനിച്ചുവെന്ന് വിശദീകരിക്കാതിരുന്നതുമാണ് പോപ് ചോദ്യം ചെയ്തത്. പിന്നീട്ട് ടോക്കിയോ യാത്ര നടത്തിയ സ്ത്രീയെ കണ്ടെത്തി അവർ ഒരു ട്രാവൽ ഏജന്റ് വഴിയാണ് പണമടച്ചതെന്ന് പറഞ്ഞെങ്കിലും തെളിവുകളോ വിശദാംശങ്ങളോ പങ്കുവെയ്ക്കാൻ വിസമ്മതിച്ചു. അന്വേഷണ സമയത്ത് എയർ കാനഡ ആ സ്ത്രീയെ ബന്ധപ്പെട്ടിട്ടില്ല. ഇപ്പോഴും, വാലറ്റിന്റെ സുരക്ഷ, അറിയിപ്പ് പ്രക്രിയകൾ, തട്ടിപ്പ് തടയൽ എന്നിവയെക്കുറിച്ചുള്ള പ്രധാന ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ല.



