റെജീന: കാനഡയിലെ പ്രമുഖ വിമാനക്കമ്പനിയായ വെസ്റ്റ്ജെറ്റിലെ ഫ്ലൈറ്റ് അറ്റൻഡന്റുമാർ പണിമുടക്കിലേക്ക് നീങ്ങുന്നതോടെ യാത്രക്കാർ വലിയ പ്രതിസന്ധിയിലായി. നാലായിരത്തിലധികം ജീവനക്കാരാണ് പണിമുടക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതിന് പിന്നാലെ വിമാനക്കമ്പനി ലോക്ക് ഔട്ട് പ്രഖ്യാപിക്കുകയും വിമാനങ്ങൾ മുൻകൂട്ടി നിലത്തിറക്കാൻ ആരംഭിക്കുകയും ചെയ്തു.
സർവീസുകൾ അനിശ്ചിതത്വത്തിലായതോടെ റെജീന ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ എത്തിയ യാത്രക്കാർ ഏറെ ആശങ്കയിലാണ്. വാൻകൂവറിൽ നിന്ന് ഒരു വാരാന്ത്യ ക്യാമ്പിൽ പങ്കെടുക്കാനായി റെജീനയിലെത്തിയ ചെറുപ്പക്കാരുടെ സംഘം തിരികെ പോകാൻ കഴിയാത്ത അവസ്ഥയിലായി.
വെസ്റ്റ്ജെറ്റിന്റെ ഉപകമ്പനിയായ ‘വെസ്റ്റ്ജെറ്റ് എൻകോർ’ നടത്തുന്ന ഹ്രസ്വദൂര സർവീസുകൾ മുടങ്ങാതെ തുടരും. എങ്കിലും ടൊറന്റോ, വാൻകൂവർ, ഹാലിഫാക്സ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള വലിയ വിമാന സർവീസുകളെ സമരം കാര്യമായി ബാധിക്കുമെന്ന് റജീന എയർപോർട്ട് അതോറിറ്റി സി.ഇ.ഒ ജെയിംസ് ബോഗസ് വ്യക്തമാക്കി. തർക്കം പരിഹരിക്കാനായി വിമാനക്കമ്പനിയും ജീവനക്കാരുടെ യൂണിയനും തമ്മിൽ ചർച്ചകൾ തുടരുന്നുണ്ടെങ്കിലും വിമാനങ്ങൾ നിലത്തിറക്കാൻ തുടങ്ങിയതോടെ കാനഡയിലുടനീളമുള്ള വ്യോമഗതാഗതം വരും ദിവസങ്ങളിൽ ഭാഗികമായി തടസ്സപ്പെട്ടേക്കാം.
Sask. passengers face uncertainty ahead of WestJet strike deadline
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





