ന്യൂ ബ്രൺസ്‌വിക്: കാനഡയ്ക്ക് മേൽ 50 ശതമാനം വരെ താരിഫ് ചുമത്തുമെന്ന യു.എസ് ഭീഷണിയെ ചെറുക്കാനും അനുകൂലമായ വ്യാപാര കരാറിലെത്താനും ആവശ്യമായ എന്തും ചെയ്യാൻ പ്രവിശ്യ സജ്ജമാണെന്ന് ന്യൂ ബ്രൺസ്‌വിക് പ്രീമിയർ സുസൻ ഹോൾട്ട് വ്യക്തമാക്കി. അമേരിക്കയിലെ ന്യൂ ഇംഗ്ലണ്ട് മേഖലയിലേക്ക് ന്യൂ ബ്രൺസ്‌വിക് നൽകിവരുന്ന ഊർജ്ജ വിതരണം വ്യാപാര ചർച്ചകളിൽ ശക്തമായ ഒരു പ്രതിരോധ ആയുധമായി ഉപയോഗിക്കാൻ മടിക്കില്ലെന്നാണ് പ്രീമിയർ നൽകുന്ന സൂചന.
അമേരിക്കൻ താരിഫുകൾ നിലവിൽ വരികയാണെങ്കിൽ ന്യൂ ബ്രൺസ്‌വികിൽ നിന്നുള്ള 112 ദശലക്ഷം ഡോളർ മൂല്യമുള്ള ഉൽപ്പന്നങ്ങളെ അത് നേരിട്ട് ബാധിക്കും. ഇത് പ്രവിശ്യയുടെ മൊത്തം കയറ്റുമതിയുടെ ഏകദേശം 0.8 ശതമാനത്തോളം വരും. പ്രധാനമായും കാർഡ്ബോർഡ് നിർമ്മാണം, മരം, ഇലക്ട്രോണിക്‌സ്, അൽക്കഹോൾ, മൊളാസസ് തുടങ്ങിയ മേഖലകളെയാണ് ഈ തീരുമാനം പ്രതികൂലമായി ബാധിക്കുക. ഇതിൽ പേപ്പർ-കാർഡ്ബോർഡ് മേഖലയിൽ മാത്രം ഏകദേശം 44 ദശലക്ഷം ഡോളറിന്റെ തിരിച്ചടിയുണ്ടാകുമെന്നാണ് നിലവിലെ വിലയിരുത്തൽ.
അതേസമയം, നിലവിൽ താരിഫ് ഭീഷണി നേരിടാത്ത ഊർജ്ജ മേഖലയെ ഇത്തരത്തിലുള്ള ചർച്ചകളിലേക്ക് വലിച്ചിഴയ്ക്കുന്നത് വലിയ സാമ്പത്തിക പ്രശ്നത്തിന് വഴിവെക്കുമെന്ന് നിയമ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വ്യാപാര യുദ്ധങ്ങൾ ആർക്കും ഗുണം ചെയ്യില്ലെന്നും, പ്രതികാര നടപടികൾക്ക് മുതിരാതെ ഇരുരാജ്യങ്ങളും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നുമാണ് അറ്റ്‌ലാന്റിക് ചേംബർ ഓഫ് കൊമേഴ്‌സ് വ്യക്തമാക്കുന്നത്.
N.B. premier open to using energy as leverage amid tariff threat
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla






