ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിലെ കരിബൂ റീജിയണിൽ നിയന്ത്രണാതീതമായി പടരുന്ന ‘സ്വീഡ് ക്രീക്ക്’ കാട്ടുതീ വലിയ ഭീഷണിയുയർത്തുന്നു. തീ ആളിപ്പടരുന്ന പശ്ചാത്തലത്തിൽ ഇരുപതിലധികം പ്രദേശങ്ങളിൽ ഇപ്പോൾ ഇവാക്യുവേഷൻ അലർട്ട് പ്രഖ്യാപിച്ചു. കരിബൂ റീജിയണൽ ഡിസ്ട്രിക്റ്റ് പുറപ്പെടുവിച്ച അലർട്ടിൽ, ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും വലിയ ഭീഷണിയുണ്ടെന്ന് വ്യക്തമാക്കുന്നു. എപ്പോൾ വേണമെങ്കിലും മാറിത്താമസിക്കാൻ തയ്യാറായിരിക്കാനാണ് പ്രദേശവാസികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിനായി വാഹനങ്ങളിൽ ഇന്ധനം പൂർണ്ണമായും നിറച്ച് സൂക്ഷിക്കാനും അടിയന്തര ആവശ്യങ്ങൾക്കുള്ള ബാഗുകൾ തയ്യാറാക്കി വെക്കാനും അധികൃതർ ആവശ്യപ്പെട്ടു.
ഏകദേശം 1,815 ഹെക്ടറിലധികം പ്രദേശത്തേക്ക് ഈ കാട്ടുതീ ഇതിനകം പടർന്നു കഴിഞ്ഞു. തിങ്കളാഴ്ച 150 ഹെക്ടർ മാത്രമായിരുന്ന തീയാണ് ദിവസങ്ങൾക്കുള്ളിൽ ഇത്രയും ഭീകരമായി വർദ്ധിച്ചത്. നിലവിൽ 106 ഫയർഫോഴ്സ് ജീവനക്കാരും, 11 ഹെവി മെഷീനറികളും, നിരവധി എയർക്രാഫ്റ്റുകളും തീ അണയ്ക്കാനായി രംഗത്തുണ്ട്. രാത്രി സമയങ്ങളിൽ നൈറ്റ് വിഷൻ സൗകര്യമുള്ള ഹെലികോപ്റ്ററുകൾ ഉപയോഗിച്ചാണ് ആകാശത്തുനിന്ന് വെള്ളം കോരി ഒഴിക്കുന്നത്.
മേഖലയിൽ തുടരുന്ന കടുത്ത വരൾച്ചയും, ‘പൈൻ ബീറ്റിൽ’ വണ്ടുകൾ നശിപ്പിച്ച് തള്ളിയ ഉണങ്ങിയ മരങ്ങളുമാണ് കാട്ടുതീ ഇത്ര വേഗത്തിൽ പടരാൻ കാരണമായത്. കാട്ടിൽ വീണുകിടക്കുന്ന ഉണങ്ങിയ മരച്ചില്ലകൾ കാരണം മുകളിൽ നിന്ന് ഒഴിക്കുന്ന വെള്ളം മണ്ണിലേക്ക് എത്തുന്നില്ല എന്നത് രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. നിലവിൽ ബി.സി.യിൽ 17 സജീവ കാട്ടുതീ ബാധിത പ്രദേശങ്ങളുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് കാനഡയിലെ ഈ മേഖല.
Multiple properties under evacuation alert due to raging B.C. wildfire
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla










