സതുവുഡ് വില്ലേജ് താമസക്കാർ പ്രതിസന്ധിയിൽ
എഡ്മണ്ടൻ: എഡ്മണ്ടണിലെ ഹേസൽഡീൻ പ്രദേശത്തെ സതുവുഡ് വില്ലേജ് ടൗൺഹോമുകളിൽ പുതിയ മാനേജ്മെന്റ് കമ്പനി വന്‍ വാടക വർദ്ധനവ് ഏർപ്പെടുത്തിയതിനാൽ താമസക്കാർ വീടുകളിൽ നിന്ന് ഒഴിപ്പിക്കപ്പെടുന്നതായി റിപ്പോർട്ട് . ഫെബ്രുവരി പകുതിയോടെ സതുവുഡ് വില്ലേജ് മാനേജ്മെന്റ് വാടക ഗണ്യമായി ഉയർത്തി. യൂണിറ്റുകൾ വിപണി മൂല്യത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി നവീകരണത്തിനും പരിപാലനത്തിനുമുള്ള അധിക ധനസഹായം ആവശ്യമാണെന്ന് മാനേജ്മെന്റ് കമ്പനി ചൂണ്ടിക്കാട്ടി.
മൂന്ന് വർഷമായി താമസിക്കുന്ന ഹെവൻ ഫിൻലായ്സൺ പോലുള്ള ചില താമസക്കാർക്ക് പ്രതിമാസ വാടക $322 കൂടുമെന്ന് അറിയിപ്പ് ലഭിച്ചു. അതോടൊപ്പം, വളർത്തുമൃഗങ്ങൾക്ക് $140 എന്ന പുതിയ ഫീസും ഏർപ്പെടുത്തി. ഈ അധിക സാമ്പത്തിക ബാധ്യത താങ്ങാൻ കഴിയാത്തതിനാൽ, അവർ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തുനിന്ന് മാറേണ്ടി വരുമെന്ന് അവർ വ്യക്തമാക്കി.
ആൽബർട്ടയിൽ വാടക നിയന്ത്രണ നിയമങ്ങൾ ഇല്ലാത്തതിനാൽ, വാടക ഉടമകൾക്ക് വർഷത്തിൽ ഒരിക്കൽ എന്തെങ്കിലും പരിധിയില്ലാതെ വാടക ഉയർത്താനാവും. ഈ സാഹചര്യത്തിൽ, നിരവധി താമസക്കാർക്ക് സ്വന്തമായി താങ്ങാനാവുന്ന പുതിയ പാർപ്പിടം കണ്ടെത്തേണ്ട സാഹചര്യമുണ്ടായി എന്ന് റിപ്പോർട്ട് ചെയ്‌തു .
നഗര ഉദ്യോഗസ്ഥരും പാർപ്പിട അഭിഭാഷകരും ഈ തീരുമാനത്തെ ശക്തമായി വിമർശിച്ചു. വാടക നിയന്ത്രണ നിയമങ്ങൾ ഇല്ലാത്തത് വാടകക്കാർക്ക് വലിയ സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ് നൽകി.പ്രവിശ്യ സർക്കാർ വാടക നിയന്ത്രണം ഭവന വികസനത്തെയും പരിപാലനത്തെയും പ്രതിസന്ധിയിലാക്കുമെന്ന് വാദിക്കുയും ചെയ്തു .



