ഒട്ടാവ: കാനഡയിലെ ഖാലിസ്ഥാൻ വിഘടനവാദി ഗ്രൂപ്പുകൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (CSIS) വ്യക്തമാക്കി. വെള്ളിയാഴ്ച ഗവൺമെന്റ് വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട 2025-ലെ വാർഷിക റിപ്പോർട്ടിലാണ് കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ ഗ്രൂപ്പുകൾ രാജ്യത്തിനകത്തും വിദേശത്തുള്ള കനേഡിയൻ താൽപ്പര്യങ്ങൾക്കും ഒരുപോലെ അപകടമുണ്ടാക്കുന്നതായി മുന്നറിയിപ്പ് നൽകുന്നത്.
ഈ ഗ്രൂപ്പുകൾ കാനഡയിലെ വിവിധ പ്രാദേശിക സ്ഥാപനങ്ങളെ തങ്ങളുടെ അക്രമാസക്തമായ അജണ്ടകൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. സാധാരണക്കാരായ ജനങ്ങളിൽ നിന്ന് പല ആവശ്യങ്ങൾക്കായി ശേഖരിക്കുന്ന പണം, ദാതാക്കൾ അറിയാതെ തന്നെ തീവ്രവാദ പ്രവർത്തനങ്ങൾക്കായി വകമാറ്റി ചെലവഴിക്കുന്നതായും രഹസ്യാന്വേഷണ ഏജൻസി കണ്ടെത്തി.
കനേഡിയൻ പൗരന്മാരുമായി അടുത്ത ബന്ധമുള്ള ചില വ്യക്തികൾ ഈ ശൃംഖലയെ ഉപയോഗപ്പെടുത്തി ഫണ്ട് ശേഖരണവും വിഘടനവാദ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നുണ്ട്. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഖാലിസ്ഥാനി വിഘടനവാദം പ്രധാന തർക്കവിഷയമായി തുടരുന്നതിനിടെയാണ് കാനഡയുടെ തന്നെ രഹസ്യാന്വേഷണ വിഭാഗം ഈ സുപ്രധാന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
Canada declares Khalistani extremists as ‘national security threat’ in new intelligence report
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




