വാഷിങ്ടണ്‍: ഇറാന്റെ ഊർജ്ജ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾ പത്ത് ദിവസത്തേക്ക് കൂടി നിർത്തിവെക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാൻ സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്ന് ട്രംപ് അവകാശപ്പെട്ടു. ടെഹ്‌റാനുമായുള്ള ചർച്ചകൾ നിലവിൽ മികച്ച രീതിയിൽ പുരോഗമിക്കുകയാണെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു.
ഇറാൻ സർക്കാരിന്റെ ആവശ്യപ്രകാരം 2026 ഏപ്രിൽ 6 വരെയാണ് ആക്രമണങ്ങൾക്കുള്ള താൽക്കാലിക വിലക്ക് നീട്ടിയിരിക്കുന്നത്. ഏഴ് ദിവസത്തെ സാവകാശമാണ് ഇറാൻ ആവശ്യപ്പെട്ടതെങ്കിലും താൻ അത് പത്ത് ദിവസമായി വർദ്ധിപ്പിക്കുകയായിരുന്നു എന്ന് ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ചർച്ചകൾ വളരെ അനുകൂലമായ ദിശയിലാണ് നീങ്ങുന്നതെന്നും അദ്ദേഹം ആവർത്തിച്ചു.
അതേസമയം, ഇറാൻ ഒരു കരാറിനായി അമേരിക്കയ്ക്ക് മുന്നിൽ യാചിക്കുകയാണെന്നും എന്നാൽ പുറംലോകത്തോട് അമേരിക്കയുടെ നിർദ്ദേശങ്ങൾ പരിശോധിക്കുകയാണെന്ന് മാത്രമാണ് അവർ പറയുന്നതെന്നും ട്രംപ് പരിഹസിച്ചു. ഇറാൻ സൈനികമായി തകർക്കപ്പെട്ടുവെന്നും അവർക്ക് ഇനി ഒരു തിരിച്ചുവരവ് സാധ്യമല്ലെന്നും ട്രംപ് അവകാശപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ മുൻഗണന നൽകാനാണ് വാഷിംഗ്ടണിന്റെ തീരുമാനം.
Talks with Iran progressing; Donald Trump extends temporary ceasefire until April 6
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



