ഇറാൻ യുദ്ധം മൂലം ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരുന്നത് വിമാന ടിക്കറ്റ് നിരക്കുകളെ സാരമായി ബാധിക്കുന്നു. വരും മാസങ്ങളിൽ അന്താരാഷ്ട്ര യാത്രകൾക്ക് ഒരാൾക്ക് 100 മുതൽ 200 ഡോളർ വരെ അധികമായി നൽകേണ്ടി വരുമെന്നാണ് വ്യോമയാന വിദഗ്ധരുടെ വിലയിരുത്തൽ.
ജെറ്റ് ഇന്ധനത്തിന്റെ വിലയിലുണ്ടാകുന്ന വർദ്ധനവ് വിമാന കമ്പനികളുടെ ബജറ്റിനെ താളം തെറ്റിച്ചിരിക്കുകയാണ്. നിലവിൽ വിമാന കമ്പനികൾ പ്രതീക്ഷിച്ചതിലും 40 ശതമാനത്തോളം അധികമാണ് ഇന്ധനച്ചെലവ്. ഇന്ധന സർചാർജ് എന്ന നിലയിൽ അധിക തുക ഈടാക്കാൻ എയർലൈനുകൾ നിർബന്ധിതരാകും. കാനഡയിലെയും അമേരിക്കയിലെയും ആഭ്യന്തര വിമാന യാത്രകൾക്കും 50 മുതൽ 100 ഡോളർ വരെ വർദ്ധനവ് ഉണ്ടായേക്കാം.
വേനൽക്കാലത്തോ അതിനു ശേഷമോ യാത്രകൾ പ്ലാൻ ചെയ്യുന്നവർ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നത് ലാഭകരമായിരിക്കും. വരും ദിവസങ്ങളിൽ ഇന്ധനവില താഴുന്നില്ലെങ്കിൽ ഈ സർചാർജുകൾ അടിസ്ഥാന നിരക്കിന്റെ ഭാഗമായി മാറാനും സാധ്യതയുണ്ട്. വെസ്റ്റ് ജെറ്റ് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ നിരക്ക് വർദ്ധനവിന്റെ സൂചന നൽകിക്കഴിഞ്ഞു. നിലവിൽ ഗൂഗിൾ ഫ്ലൈറ്റ്സ് ട്രാക്കിംഗ് അനുസരിച്ച് പല റൂട്ടുകളിലും ടിക്കറ്റ് നിരക്കിൽ വലിയ മാറ്റങ്ങൾ പ്രകടമായി തുടങ്ങിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
This is how much airfare could go up by amid soaring costs due to Iran war



