പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം പുകയുന്നതിനിടെ അമേരിക്കയ്ക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തി. തങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ സ്വന്തം നാശം വിളിച്ച് വരുത്തരുതെന്നാണ് ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാറിജാനി തുറന്നടിച്ചത്. ഇറാൻ എന്ന ത്യാഗസന്നദ്ധരായ രാഷ്ട്രം അമേരിക്കയുടെ പൊള്ളയായ ഭീഷണികളെ ഭയപ്പെടുന്നില്ലെന്നും, നിങ്ങളേക്കാൾ വലിയവർ ശ്രമിച്ചിട്ടും ഇറാനെ തൊടാനായിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അതുകൊണ്ട് സ്വയം ഇല്ലാതാകാതിരിക്കാൻ യുഎസ് ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നും ലാറിജാനി എക്സിൽ കുറിച്ചു.
യുഎസും ഇസ്രയേലും ആക്രമണവുമായി മുന്നോട്ടുപോയാൽ പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ വിതരണം പൂർണ്ണമായും തടസ്സപ്പെടുത്തുമെന്നാണ് ഇറാന്റെ ഭീഷണി. എന്നാൽ എണ്ണ വിതരണം തടഞ്ഞാൽ ഇറാനെ ഇതിലും ശക്തമായി ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മറുപടി നൽകി. ഇറാന്റെ സൈനിക ശേഷിക്ക് ഇതിനോടകം വലിയ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ടെന്നും സംഘർഷം ഉടൻ അവസാനിക്കുമെന്നും ട്രംപ് അവകാശപ്പെട്ടെങ്കിലും, യുദ്ധം എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നത് തങ്ങളാണെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.
അതേസമയം, സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയം കർശന ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാതെ ആരും രാജ്യം വിടാൻ ശ്രമിക്കരുതെന്നാണ് നിർദ്ദേശം. വടക്കൻ ഇറാഖിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Iran Issues Bold Warning to Trump and Threatens Oil Tanker Blockade in Middle East



