ഇറാനെതിരെയുള്ള സൈനിക നീക്കം തള്ളിക്കളയാതെ അമേരിക്ക മുന്നോട്ട് പോകുന്നതോടെ പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധഭീതി ശക്തമാകുന്നു. ഈ ആഴ്ച അവസാനത്തോടെ ഇറാനെതിരെ അമേരിക്കൻ ആക്രമണം ഉണ്ടായേക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അമേരിക്കയുടെ ഈ നീക്കം അപകടകരമായ ‘തീക്കളി’ ആണെന്നും ഇതിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും റഷ്യ മുന്നറിയിപ്പ് നൽകി കഴിഞ്ഞു.
പശ്ചിമേഷ്യൻ തീരത്ത് സൈനിക സന്നാഹം ശക്തമാക്കിയ അമേരിക്ക, ആക്രമണം നടത്തുന്ന പക്ഷം ഇന്ത്യൻ മഹാസമുദ്രത്തിലെ ഡിഗോ ഗാർഷ്യ സൈനിക താവളം ഉപയോഗപ്പെടുത്താനാണ് സാധ്യത. ജനീവയിൽ ഇരുരാജ്യങ്ങളും തമ്മിൽ പരോക്ഷ ചർച്ചകൾ നടന്നുവെങ്കിലും പല വിഷയങ്ങളിലും കടുത്ത ഭിന്നിപ്പ് നിലനിൽക്കുന്നതായി വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ് വ്യക്തമാക്കി. ഇതിനിടെ, ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള നീക്കങ്ങൾ വലിയൊരു ആണവ ദുരന്തത്തിന് വഴിവെക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ഓർമ്മിപ്പിച്ചു. ഫെബ്രുവരി 28-ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ച ഈ വിഷയത്തിൽ നിർണ്ണായകമാകും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
US does not deny military action against Iran



