ബ്രിട്ടീഷ് കൊളംബിയ: കാനഡയെ ഞെട്ടിച്ച ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂൾ വെടിവെപ്പുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയായതായി റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP) അറിയിച്ചു. അഞ്ച് വിദ്യാർത്ഥികളുടെയും ഒരു അധ്യാപികയുടെയും ജീവൻ നഷ്ടപ്പെട്ട സംഭവസ്ഥലത്തുനിന്നും പോലീസ് നിയന്ത്രണങ്ങൾ നീക്കി കെട്ടിടം സ്കൂൾ അധികൃതർക്ക് കൈമാറി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് 18 വയസ്സുകാരിയായ ജെസ്സി വാൻ റൂട്ട്‌സെലർ സ്വന്തം അമ്മയെയും സഹോദരനെയും വീട്ടിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം സ്കൂളിലെത്തി അക്രമാസക്തമായത്. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും ജെസ്സി സ്വയം വെടിവെച്ച് മരിച്ചിരുന്നു.
അന്വേഷണം അവസാനിച്ചെങ്കിലും സ്കൂളിന്റെ ഭാവി കാര്യത്തിൽ ഇപ്പോഴും വലിയ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഇത്തരമൊരു ദുരന്തം നടന്ന വിദ്യാലയത്തിലേക്ക് കുട്ടികളെ തിരികെ വരാൻ നിർബന്ധിക്കില്ലെന്ന് പ്രീമിയർ ഡേവിഡ് എബി വ്യക്തമാക്കി. വിദ്യാർത്ഥികൾ ഈ കെട്ടിടത്തിലേക്ക് ഇനി മടങ്ങിവരാൻ സാധ്യതയില്ലെന്ന് പീസ് റിവർ സൗത്ത് സ്കൂൾ ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ക്രിസ്റ്റി ഫെനലും സൂചിപ്പിച്ചു. ഭീകരമായ ഓർമ്മകൾ വേട്ടയാടുന്ന ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ മാത്രമേ സ്കൂൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
RCMP say investigation of shooting at Tumbler Ridge Secondary School completed



