പെർത്ത്: ഓസ്‌ട്രേലിയയിലേക്ക് നിയമവിരുദ്ധമായി സിഗരറ്റ് കടത്താൻ ശ്രമിച്ച സ്വിസ് യുവതിയെ ഓസ്‌ട്രേലിയൻ ബോർഡർ ഫോഴ്‌സ് പിടികൂടി. പെർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യുവതിയുടെ വിസ റദ്ദാക്കിയ അധികൃതർ ഇവരെ ഉടൻ തന്നെ നാടുകടത്തുകയും ചെയ്തു. സ്റ്റുഡന്റ് വിസയിൽ പെർത്തിൽ എത്തിയ യുവതിയുടെ ബാഗുകൾ സംശയത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോഴാണ് വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 2,520 സിഗരറ്റുകൾ കണ്ടെടുത്തത്.
യാത്രക്കാർ പൂരിപ്പിച്ചു നൽകേണ്ട നിയമപരമായ രേഖയായ ഇൻകമിംഗ് പാസഞ്ചർ കാർഡിൽ തന്റെ കൈവശം 25 സിഗരറ്റുകളിൽ കൂടുതൽ ഇല്ലെന്നാണ് യുവതി വ്യക്തമാക്കിയിരുന്നു. പുകയില ഉൽപ്പന്നങ്ങൾ നിശ്ചിത അളവിൽ കൂടുതൽ കൊണ്ടുവരുന്നത് ബോർഡർ ഫോഴ്‌സിനെ അറിയിക്കണമെന്ന നിയമം നിലനിൽക്കെ, യുവതി മനഃപൂർവം തെറ്റായ വിവരങ്ങൾ നൽകുകയായിരുന്നു. 1958-ലെ മൈഗ്രേഷൻ ആക്ട് സെക്ഷൻ 116 പ്രകാരം യുവതിയുടെ വിസ ഉടനടി റദ്ദാക്കുകയും ഓസ്‌ട്രേലിയയിലേക്കുള്ള പ്രവേശനം നിഷേധിക്കുകയും ചെയ്തു.
അടുത്ത മൂന്ന് വർഷത്തേക്ക് യുവതിക്ക് ഓസ്‌ട്രേലിയയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വിസ റദ്ദാക്കപ്പെട്ടത് ഭാവിയിൽ മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും വലിയ തടസ്സമായി മാറും. നികുതി വെട്ടിച്ച് പുകയില ഉൽപ്പന്നങ്ങൾ കടത്താൻ ശ്രമിക്കുന്നവർക്ക് ഇതൊരു മുന്നറിയിപ്പാണെന്ന് എബിഎഫ് സൂപ്രണ്ട് ജോൺ എൽഡ്രിഡ്ജ് പറഞ്ഞു. അന്താരാഷ്ട്ര ഏജൻസികളുമായി സഹകരിച്ച് അതിർത്തികളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബോർഡർ വാച്ച് വഴി അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Woman caught at Australian airport with 2,520 cigarettes hidden in bag, visa cancelled, immediate deportation



