ടാങ്ക്: അഫ്ഗാൻ അതിർത്തിക്കടുത്തുള്ള ടാങ്ക് ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം. പതിവ് പട്രോളിംഗിനിടെ പോലീസ് വാഹനത്തിന് സമീപം റോഡരികിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പ്രാദേശിക പോലീസ് മേധാവി പർവേസ് ഷാ അറിയിച്ചു. പ്രാദേശിക പോലീസ് ചീഫ് ഇഷാഖ് അഹമ്മദും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സ്ഫോടനത്തിന് പിന്നിലുള്ളവരെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
കൊല്ലപ്പെട്ട ഉദ്യോഗസ്ഥർക്ക് പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്‌വി ആദരാഞ്ജലി അർപ്പിച്ചു. രാജ്യത്തിന്റെ സമാധാനത്തിനായി ജീവൻ ബലികഴിച്ച ഉദ്യോഗസ്ഥരുടെ ത്യാഗം വിസ്മരിക്കില്ലെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സമീപകാലത്ത് സുരക്ഷാ സേനയ്‌ക്കെതിരെ ആക്രമണങ്ങൾ വർധിപ്പിച്ച തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ആണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ടിടിപി ആക്രമണങ്ങൾ നടത്തുന്നതെന്ന് പാക്കിസ്ഥാൻ ആരോപിച്ചു. എന്നാൽ ഈ ആരോപണം അഫ്ഗാൻ സർക്കാർ നിഷേധിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്ന് ഒക്ടോബറിൽ ഖത്തറിന്റെ മധ്യസ്ഥതയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. ഇസ്താംബൂളിൽ നടന്ന ചർച്ചകളിൽ പുരോഗതി ഉണ്ടായില്ലെങ്കിലും നിലവിൽ വെടിനിർത്തൽ തുടരുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Bomb attack on police vehicle in Pakistan: Six dead, including police chief



