അംഗോള: ജോഹന്നാസ്ബർഗിലെ ബെക്കേഴ്‌സ്ഡാൽ ടൗൺഷിപ്പിലുണ്ടായ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. പരിക്കേറ്റ പത്തുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോഹന്നാസ്ബർഗിലെ ബെക്കേഴ്‌സ്ഡാൽ ടൗൺഷിപ്പിലുള്ള മദ്യശാലയ്ക്ക് സമീപമാണ് വെടിവെപ്പുണ്ടായതെന്ന് പോലീസ് അറിയിച്ചു. തോക്കുമായി വന്ന അജ്ഞാതർ ജനക്കൂട്ടത്തിന് നേരെ പെട്ടെന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ഈ മാസം ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. പരിക്കേറ്റവരുടെ നില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. തോക്ക് ഉപയോഗിച്ചുള്ള അതിക്രമങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരുന്നതായാണ് ഔദ്യോഗിക വിലയിരുത്തൽ.
ലോകത്ത് ഏറ്റവും കൂടുതൽ കൊലപാതക കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക. നിയമവിരുദ്ധമായി തോക്കുകൾ കൈവശം വെക്കുന്നവർക്കെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതിനിടെയാണ് വീണ്ടും കൂട്ടക്കൊലപാതകം നടന്നിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Shooting near a liquor store in South Africa: 10 dead, many injured



