യുഎസിൽ നിന്നുള്ള ഇറക്കുമതിക്ക് കാനഡ ഏർപ്പെടുത്തിയ പ്രതികാര താരിഫുകളിലൂടെ (Counter-tariffs) സർക്കാർ പ്രതീക്ഷിച്ച വരുമാനം നേടാനായില്ല. ഭൂരിഭാഗം താരിഫുകളും സെപ്റ്റംബറിൽ ഒഴിവാക്കുന്നതിന് മുൻപ്, കാനഡയ്ക്ക് $3 ബില്യൺ ഡോളറിൽ അധികം മാത്രമാണ് പിരിച്ചെടുക്കാൻ കഴിഞ്ഞതെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷം ഈ ലെവികളിലൂടെ $20 ബില്യൺ സമാഹരിക്കാമെന്നായിരുന്നു ലിബറൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം.
യുഎസ്സുമായുള്ള വ്യാപാര ചർച്ചകൾ മെച്ചപ്പെടുത്തുന്നതിനായിട്ടാണ് പ്രധാനമന്ത്രി മാർക്ക് കാർണി ഭൂരിഭാഗം തീരുവകളും പിൻവലിക്കാൻ തീരുമാനിച്ചത്. പിൻവലിക്കലിനെ ന്യായീകരിച്ച് കാർണി പറഞ്ഞത്, ഈ പ്രതികാര നടപടികളുടെ “മൂല്യം കുറഞ്ഞുവരികയായിരുന്നു” എന്നാണ്. യുഎസിനെതിരെ പ്രതികാര താരിഫുകൾ ഏർപ്പെടുത്തിയ ലോകത്തിലെ രണ്ട് രാജ്യങ്ങളിൽ ഒന്നായിരുന്നു കാനഡ.
ഇത്തരം താരിഫുകൾ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിലും ചെലവുകൾ വർദ്ധിപ്പിക്കുമെന്നും അത് കാലക്രമേണ കാനഡക്ക് ബാധ്യതയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താരിഫ് വരുമാനത്തിലെ ഈ വലിയ കുറവ് വരാനിരിക്കുന്ന ഫെഡറൽ ബജറ്റിന്റെ അടിത്തറയെ ബാധിക്കും. നിലവിലെ സാമ്പത്തിക അപ്‌ഡേറ്റിനേക്കാൾ ആഴത്തിലുള്ള ധനക്കമ്മി (Deeper Deficit) ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
താരിഫുകളെ വരുമാന സ്രോതസ്സായി ആശ്രയിക്കുന്നത് നല്ലതല്ലെന്ന് സി.ഡി. ഹോവ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റും സിഇഒയുമായ ബിൽ റോബ്‌സൺ അഭിപ്രായപ്പെട്ടു. കാരണം താരിഫുകൾ രാജ്യത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ദോഷകരമാണ്. വരുമാനം വർദ്ധിപ്പിക്കാൻ താരിഫുകളേക്കാൾ വേദന കുറഞ്ഞ വഴികൾ കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, താരിഫ് വരുമാനം കുറഞ്ഞതിൽ ഇളവുകൾ (Exemptions) അനുവദിച്ചതിനെ കനേഡിയൻ സ്റ്റീൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കാതറിൻ കോബ്ഡൻ കുറ്റപ്പെടുത്തി.
സ്റ്റീൽ, അലുമിനിയം തുടങ്ങിയ ചില മേഖലകളിൽ പ്രതികാര താരിഫുകൾ നിലനിർത്തിയെങ്കിലും, കാനഡയിൽ ഉത്പാദിപ്പിക്കാത്ത ഉൽപ്പന്നങ്ങൾക്ക് മാത്രമായി ഇളവുകൾ പരിമിതപ്പെടുത്തണം എന്നായിരുന്നു അവരുടെ ആവശ്യം. നിലവിലെ ഇളവ് നടപടിക്രമങ്ങൾ “തകർന്നിരിക്കുന്നു” എന്നും ഇത് സർക്കാർ പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിന് കാരണമായെന്നും കോബ്ഡൻ ആരോപിച്ചു. എന്നാൽ ധനമന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ൻ ഇളവുകൾ നൽകിയതിനെ ന്യായീകരിക്കുകയും ചെയ്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada loses heavily on US imports; only $3 billion received out of $20 billion



