പ്രിൻസ് എഡ്വേർഡ് ഐലൻഡ്: ഐലൻഡ് റഗുലേറ്ററി ആൻഡ് അപ്പീൽസ് കമ്മീഷൻ (IRAC) വരുത്തിയ ഏറ്റവും പുതിയ പരിഷ്കരണത്തിൽ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ഇന്ധനവില കുത്തനെ ഉയർന്നു. 2025 ഒക്ടോബർ 31-ന് അർദ്ധരാത്രി മുതൽ ഈ വിലവർദ്ധനവ് പ്രാബല്യത്തിൽ വന്നു. സാധാരണക്കാരുടെ പോക്കറ്റിനെ നേരിട്ട് ബാധിക്കുന്നതാണ് പുതിയ മാറ്റം. ഒറ്റ രാത്രികൊണ്ട് സാധാരണ പെട്രോളിന് ലിറ്ററിന് 1.0 സെന്റും പ്രീമിയം പെട്രോളിന് 0.5 സെന്റും വർധിച്ചു. ഇതോടെ സാധാരണ സെൽഫ്-സെർവ് ഗ്യാസിന്റെ വില ലിറ്ററിന് $1.450 മുതൽ $1.462 വരെയായി ഉയർന്നു.
പെട്രോളിന് മാത്രമല്ല, മറ്റ് ഇന്ധനങ്ങൾക്കും വില വർദ്ധിച്ചിട്ടുണ്ട്. ഫർണസ് ഓയിലിന് ലിറ്ററിന് 4.0 സെന്റാണ് കൂട്ടിയത്. ഡീസൽ വില ലിറ്ററിന് 4.5 സെന്റും വർദ്ധിച്ചു. ഈ വർദ്ധനവോടെ ഫർണസ് ഓയിലിന്റെ പരമാവധി വില ലിറ്ററിന് $1.210 ആയി. ഡീസലിന്റെ വിലയാകട്ടെ ലിറ്ററിന് $1.648 മുതൽ $1.659 വരെയായി. ഈ വിലക്കയറ്റം ഗതാഗതത്തെയും വീടുകളിലെ ഹീറ്റിം ഉൾപ്പെടെയുള്ള ചെലവുകളെയും സാരമായി ബാധിച്ചേക്കാം എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
എന്നാൽ, ഈ വിലക്കയറ്റത്തിനിടയിലും സാധാരണക്കാർക്ക് അല്പം ആശ്വാസമേകുന്നത് പ്രൊപ്പെയ്ൻ വില കുറഞ്ഞതാണ്. ഐ.ആർ.എ.സി.യുടെ നിർദ്ദേശ പ്രകാരം ഇർവിംഗ് എനർജി, സുപ്പീരിയർ പ്രൊപ്പെയ്ൻ എന്നിവയുടെ വില ലിറ്ററിന് 1.3 സെന്റും അവെനിർ എനർജിയുടെ വില 1.0 സെന്റും കുറഞ്ഞു. മറ്റ് കമ്പനികൾക്ക് മാറ്റമില്ല. നിലവിൽ പ്രൊപ്പെയ്ൻ വില ലിറ്ററിന് $0.815 മുതൽ $0.847 വരെയാണ്. എങ്കിലും പെട്രോളിനും ഡീസലിനും ഉണ്ടായ വൻ വിലവർദ്ധനവ് ഈ ചെറിയ ആശ്വാസത്തെ മറികടക്കുന്നതാണ്.
ഇന്ധനവിലയിൽ അടുത്ത മാറ്റം നവംബർ 7-നായിരിക്കും പ്രഖ്യാപിക്കുക. അടുത്ത ആഴ്ചത്തെ വില എന്താകുമെന്ന ആകാംഷയിലാണ് ഇപ്പോൾ ദ്വീപിലെ ജനങ്ങൾ. പെട്രോൾ വില ഇനിയും ഉയരുമോ അതോ കുറയുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഇനി സാധാരണക്കാരുടെ പ്രതികരണവും പ്രതീക്ഷയും.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Petrol prices hiked again! Fuel prices in P.E.I. hit hard; common people suffer



