ആൽബർട്ട: ഗർഭിണികൾക്ക് ഈ വർഷം സൗജന്യമായി കോവിഡ്-19 വാക്സിൻ ലഭ്യമാക്കുമെന്ന് ആൽബർട്ട സർക്കാർ അറിയിച്ചു. എന്നാൽ, ഈ വിവരങ്ങൾ പൊതുജനങ്ങൾക്കിടയിലോ ആരോഗ്യപ്രവർത്തകർക്കിടയിലോ കൃത്യമായി എത്തിക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. കോവിഡ് വാക്സിന് 100 ഡോളർ ഈടാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഉയർന്ന അപകടസാധ്യതയുള്ളവർക്ക് വാക്സിൻ സൗജന്യമായി നൽകുമെന്നും എന്നാൽ ഈ പട്ടികയിൽ ഗർഭിണികൾ ഉൾപ്പെടുമെന്ന് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും ഡോക്ടർമാർ പറയുന്നു. അതിനാൽ, വാക്സിൻ ലഭിക്കുമോ എന്നതിനെക്കുറിച്ച് രോഗികൾക്ക് വലിയ ആശയക്കുഴപ്പമുണ്ട്.
സർക്കാർ പ്രഖ്യാപനങ്ങളുടെ അഭാവം മൂലം രോഗികൾക്കിടയിൽ വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ടെന്ന് കാൽഗറിയിലെ മാതൃ-ശിശു ആരോഗ്യ വിദഗ്ദ്ധയായ ഡോ. സ്റ്റെഫാനി കൂപ്പർ പറഞ്ഞു. വാക്സിൻ ലഭിക്കില്ലെന്ന് കരുതി പലരും ബ്രിട്ടീഷ് കൊളംബിയയിലേക്ക് യാത്ര ചെയ്യുന്നതിനെക്കുറിച്ച് വരെ ആലോചിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു. ഗർഭിണികൾക്ക് കോവിഡ് വാക്സിൻ സൗജന്യമാണെന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചില്ലെന്ന് നിരവധി ഡോക്ടർമാർ പ്രതികരിച്ചു. പൊതുജനാരോഗ്യ നയങ്ങൾ ആരോഗ്യപ്രവർത്തകരെ നേരിട്ട് അറിയിക്കാത്തത് അസാധാരണമാണെന്ന് കാൽഗറിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഫിയോണ മാട്ടാട്ടാൽ അഭിപ്രായപ്പെട്ടു.
അതിനിടെ, ഗർഭിണികൾക്ക് കോവിഡ്-19 അണുബാധയുണ്ടായാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് ഡോ. വെരേന കുറേറ്റ് പറയുന്നു. ഇത് ആശുപത്രി വാസം, ഐസിയു പ്രവേശനം, മാസം തികയാതെയുള്ള പ്രസവം എന്നിവയ്ക്ക് കാരണമാകാം. കോവിഡ് പോലുള്ള വൈറൽ രോഗങ്ങൾ ഗർഭിണികളെ പെട്ടെന്ന് ബാധിക്കാനും ആരോഗ്യനില വഷളാക്കാനും സാധ്യതയുണ്ടെന്ന് ഡോ. കൂപ്പർ കൂട്ടിച്ചേർത്തു. എന്നാൽ, ഈ വിഷയത്തിൽ ഡോക്ടർമാരെ നേരിട്ട് അറിയിച്ചോ എന്ന ചോദ്യത്തിന് ആരോഗ്യവകുപ്പ് വക്താവ് വ്യക്തമായ മറുപടി നൽകിയില്ല. അർഹരായവരുടെ പട്ടിക സർക്കാർ വെബ്സൈറ്റിൽ ലഭ്യമാണെന്ന് മാത്രമാണ് വക്താവ് പറഞ്ഞത്. ഈ പട്ടികയിൽ ‘അടിസ്ഥാന രോഗങ്ങളുള്ളവർ’ എന്ന വിഭാഗത്തിലാണ് ഗർഭിണികളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന അപകടസാധ്യതയുള്ളവർക്ക് സെപ്റ്റംബർ 30 വരെ വാക്സിൻ മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കുമെന്നും സർക്കാർ അറിയിച്ചു.
കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
The vaccine is free, but pregnant women don't know; Doctors warn



