മാനിറ്റോബയിൽ കാണാതായ നോർവീജിയൻ ഹൈക്കറായ സ്റ്റെഫാൻ ഷോട്ടൽവിക്കിന്റെ (29) മൃതദേഹം കണ്ടെത്തി. ഹെയ്സ് നദിയുടെ തീരത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ജാക്കറ്റ് കണ്ടെത്തിയ സ്ഥലത്തുനിന്ന് അല്പം അകലെയായാണ് മൃതദേഹമുണ്ടായിരുന്നത്. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തെ കാണാതായത്. കനേഡിയൻ വനത്തിലൂടെ ഒരു ക്രോസ്-കോണ്ടിനെന്റൽ യാത്രയിലായിരുന്നു യുവാവ്. ഇതിനിടയിലാണ് അപകടമുണ്ടായത്.
ഗ്രൗണ്ട് സെർച്ചർമാർ മൃതദേഹം കണ്ടെത്തിയ ശേഷം ഗിള്ളാമിലേക്ക് കൊണ്ടുപോവുകയും പോസ്റ്റ്‌മോർട്ടത്തിനായി വിന്നിപെഗിലേക്ക് മാറ്റുകയും ചെയ്യുമെന്ന് ആർ.സി.എം.പി. അറിയിച്ചു. ഷോട്ടൽവിക്കിന്റെ ജി.പി.എസ്. ഉപകരണം ഉപഗ്രഹങ്ങളുമായി ബന്ധിപ്പിച്ച അവസാന കോർഡിനേറ്റുകൾ പോലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച, ദുർഘടമായ വഴികളിലൂടെയും നദികളിലൂടെയും തിരച്ചിൽ നടത്തിയ സംഘം ഷോട്ടൽവിക്കിന്റെ ഒരു ബാക്ക്പാക്കും റൈഫിളും കണ്ടെത്തിയിരുന്നു. അപകടകരമായ സാഹചര്യങ്ങളും വന്യമൃഗങ്ങളുടെ ആക്രമണവും കാരണം ഉദ്യോഗസ്ഥരും നാട്ടുകാരും ഡ്രോണുകൾ, ബോട്ടുകൾ, ഹെലികോപ്റ്ററുകൾ എന്നിവ ഉപയോഗിച്ചാണ് പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നത്.
Body of missing Norwegian hiker found on banks of northeastern Manitoba river


