ആദ്യം കാണുമ്പോൾ ഇത് ചിരിപ്പിക്കാനായി AI നിർമ്മിച്ച ഒരു രസകരമായ വീഡിയോയാണെന്ന് തോന്നും. അമേരിക്കൻ പതാകയുള്ള വസ്ത്രം ധരിച്ച ഒരു കൂറ്റൻ ജീവി ട്രക്ക് ഓടിക്കുന്നതാണ് വീഡിയോ. “നമ്മൾ ഇന്ന് LGBT ഘോഷയാത്രക്ക് പോകുകയാണ്,” അത് ചിരിയോടെ പറയുന്നു. എന്നാൽ പിന്നീട് വീഡിയോയുടെ സ്വഭാവം മാറുന്നു. മഴവിൽ കൊടികൾ ഉയർത്തിപ്പിടിച്ച ആളുകൾക്കിടയിലേക്ക് ഈ ഭീകരജീവി ട്രക്ക് ഓടിച്ചുകയറ്റുന്നു. ആളുകൾ നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. ജൂണിൽ ‘AmericanBigfoot’ എന്ന TikTok അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോക്ക് 3,60,000-ൽ അധികം കാഴ്ചക്കാരെയും നൂറുകണക്കിന് കമന്റുകളും ലഭിച്ചു. ഇതിൽ ഭൂരിഭാഗം കമന്റുകളും വീഡിയോയെ പിന്തുണയ്ക്കുന്നവയായിരുന്നു.
ഇതുപോലുള്ള നിരവധി AI-നിർമ്മിത വീഡിയോകളാണ് കഴിഞ്ഞ മാസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. LGBTQ2S+, ജൂതർ, മുസ്‌ലിംകൾ, മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവർക്കെതിരെ പരസ്യമായി വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്നവയാണ് ഈ contant-കൾ. ഈ വീഡിയോകളുടെ ഉറവിടം വ്യക്തമല്ലെങ്കിലും, ഇവയുടെ വ്യാപനം വിദഗ്ദ്ധരിലും സാമൂഹ്യപ്രവർത്തകരിലും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കാനഡയിലെ നിലവിലെ നിയമങ്ങൾ AI-നിർമ്മിത വിദ്വേഷ contant-കളുടെ വ്യാപനത്തെ നേരിടാൻ പര്യാപ്തമല്ലെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം contant-കൾ പൊതുജന സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
LGBTQ2S+ അവകാശ സംഘടനയായ Egale Canada യുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഹെലൻ കെന്നഡി പറയുന്നത്, സമൂഹമാധ്യമങ്ങളിൽ ട്രാൻസ്‌ഫോബിക്, ഹോമോഫോബിക് contant-കൾ വർധിക്കുന്നത് തങ്ങളുടെ സമൂഹത്തിന് വലിയ ആശങ്കയുണ്ടാക്കുന്നുവെന്നാണ്.
ഈ AI ടൂളുകൾ ട്രാൻസ്, ജെൻഡർ വിഭാഗത്തിൽപ്പെട്ട ആളുകളെ അപമാനിക്കാനും അവരെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും ഉപയോഗിക്കപ്പെടുന്നു. “ആഴത്തിലുള്ള വ്യാജ വീഡിയോകൾ (deepfake) മുതൽ അൽഗോരിതം വഴി പ്രചരിപ്പിക്കപ്പെടുന്ന വിദ്വേഷം വരെ, ഇത് കൃത്രിമമല്ല, യാഥാർത്ഥ്യമാണ്,” കെന്നഡി പറയുന്നു. കനേഡിയൻ ആന്റി-ഹേറ്റ് നെറ്റ്‌വർക്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഇവാൻ ബാൽഗോർഡ് പറയുന്നതനുസരിച്ച്, ഇസ്‌ലാമോഫോബിക്, ജൂതവിരുദ്ധ, ദക്ഷിണേഷ്യൻ വിരുദ്ധ ഉള്ളടക്കങ്ങളും AI ഉപയോഗിച്ച് വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം ഉള്ളടക്കങ്ങൾ സമൂഹത്തിൽ യഥാർത്ഥ അക്രമങ്ങൾ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
AI സാങ്കേതികവിദ്യ അതിവേഗം വികസിക്കുമ്പോൾ അതിന് അനുസരിച്ചുള്ള നിയമങ്ങൾ കാനഡയിൽ ഇല്ലാത്തതാണ് പ്രധാന പ്രശ്നമെന്ന് വിദഗ്ദ്ധർ പറയുന്നു. ഓൺലൈൻ സുരക്ഷാ നിയമങ്ങൾ, AI ഫ്രെയിംവർക്കുകൾ എന്നിവ ലക്ഷ്യമിട്ടുള്ള ബില്ലുകൾ ജനുവരിയിൽ പാർലമെന്റ് പിരിച്ചുവിട്ടപ്പോൾ നിഷ്ഫലമായി. നീതിന്യായ മന്ത്രി ഷോൺ ഫ്രേസർ ഓൺലൈൻ ഹാംസ് ആക്റ്റ് വീണ്ടും പരിഗണിക്കുമെന്ന് ജൂണിൽ പറഞ്ഞിരുന്നു. അതേസമയം, പുതുതായി രൂപീകരിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇന്നൊവേഷൻ മന്ത്രാലയം ഈ വിഷയം ഗൗരവമായി കാണുന്നുണ്ടെന്ന് അറിയിച്ചു. നിലവിലുള്ള നിയമങ്ങൾ പുതിയ ഭീഷണികളെ നേരിടാൻ പര്യാപ്തമല്ലെന്ന് അവർ സമ്മതിക്കുന്നു. യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിയമനിർമ്മാണങ്ങൾ പഠിച്ച് ശരിയായ ഒരു നിയമം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
AI is not just a joke, it is a weapon for hate propaganda; if you are not careful, you will get trapped



