സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിനെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കൾക്ക് ആറ് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. രണ്ട് പതിറ്റാണ്ട് മുൻപ് നടന്ന സംഭവമെന്നോണം, മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരതയുടെ ചുരുളഴിയുമ്പോൾ സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
സോണിയ പാസ്ക്വ, മൈക്കൽ സിൻക്ലെയർ എന്നീ ദമ്പതികളാണ് ഈ ക്രൂരകൃത്യത്തിലെ പ്രതികൾ. 2021 ഒക്ടോബർ 5-നാണ് ഇവരുടെ 20 മാസം മാത്രം പ്രായമുള്ള മകൻ ഗബ്രിയേൽ സിൻക്ലെയർ-പാസ്ക്വ അതിദാരുണമായി കൊല്ലപ്പെടുന്നത്. തലയ്ക്ക് ഗുരുതരമായ പരിക്കുകൾ, ശരീരത്തിൻ്റെ മൂന്നിലൊന്ന് ഭാഗത്ത് പൊള്ളൽ, അവശനിലയിലായ ശരീരം… കുഞ്ഞ് അനുഭവിച്ച വേദനയുടെ ആഴം എത്രത്തോളമായിരുന്നെന്ന് ഈ വിവരങ്ങൾ വ്യക്തമാക്കുന്നു.
എന്നാൽ, ഇതിനെല്ലാം പിന്നിൽ ഒരു ഞെട്ടിക്കുന്ന സത്യമുണ്ടായിരുന്നു. പ്രോസിക്യൂഷൻ വെളിപ്പെടുത്തിയ വാട്സാപ്പ് ചാറ്റുകളാണ് കേസിൽ വഴിത്തിരിവായത്. “അവൻ വേഗം ഭേദമാകണം, കാരണം അവൻ നമുക്ക് ഒരു ‘പേ ചെക്ക്’ (ശമ്പളം) ആണ്” എന്ന മാതാപിതാക്കളുടെ സംഭാഷണങ്ങൾ അവരുടെ ക്രൂരമായ മനസ്സിൻ്റെ നേർക്കാഴ്ചയായിരുന്നു. സ്വന്തം കുഞ്ഞിനെ പണമുണ്ടാക്കാനുള്ള ഒരു ഉപാധിയായി മാത്രമാണ് അവർ കണ്ടിരുന്നത്.
ദൂരൂഹമായ സാഹചര്യങ്ങളിൽ കുട്ടിക്ക് പൊള്ളലേറ്റതിന് പിന്നാലെ ചികിത്സ നൽകാൻ മാതാപിതാക്കൾ തയ്യാറായില്ല. ആശുപത്രിയിൽ കൊണ്ടുപോവുന്നതിന് പകരം ഓൺലൈനിൽ കണ്ട തേൻ ചികിത്സ നൽകാനാണ് അവർ ശ്രമിച്ചത്. ഇത് അണുബാധയ്ക്ക് കാരണമാവുകയും തലയ്ക്കേറ്റ ഗുരുതര പരിക്ക് കുഞ്ഞിൻ്റെ മരണത്തിന് കാരണമാവുകയും ചെയ്തു. ക്രൂരമായ ഈ സംഭവത്തിൽ ശിക്ഷ വിധിക്കുന്നതിന് മുമ്പ് ദമ്പതികൾ വിതുമ്പിക്കൊണ്ട് മാപ്പ് പറഞ്ഞു.
“തൻ്റെ മകനോട് ഞാൻ തോറ്റുപോയി” എന്ന് അമ്മയും, “തനിക്കെന്തുകൊണ്ടാണ് ഒരു ആംബുലൻസ് വിളിക്കാൻ ധൈര്യം കിട്ടാതിരുന്നത് എന്നെനിക്കിപ്പോഴും അറിയില്ല” എന്ന് അച്ഛനും കോടതിയിൽ വിങ്ങിപ്പൊട്ടി. ഇവരുടെ മാനസികാവസ്ഥയെക്കുറിച്ച് ജഡ്ജി പോലും വിധിന്യായത്തിൽ എടുത്തുപറഞ്ഞു. ഈ ദാരുണമായ സംഭവത്തിൽ പ്രതികൾക്ക് ആറ് വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.
എന്നാൽ, തടവിൽ കഴിഞ്ഞ കാലയളവുകൾ കൂടി കണക്കിലെടുക്കുമ്പോൾ സോണിയ പാസ്ക്വയ്ക്ക് നാലര വർഷവും, മൈക്കൽ സിൻക്ലെയറിന് രണ്ടര വർഷവും മാത്രമാണ് ഇനി തടവ് ശിക്ഷ അവശേഷിക്കുന്നത്. നീതിന്യായ വ്യവസ്ഥയെ പോലും ഞെട്ടിച്ച ഈ സംഭവത്തിൽ സമൂഹത്തിൻ്റെ പ്രതികരണങ്ങളും ശക്തമാകുകയാണ്. സ്വന്തം കുഞ്ഞുങ്ങൾക്ക് സുരക്ഷ നൽകാൻ കഴിയാത്ത മാതാപിതാക്കൾക്ക് ലഭിക്കേണ്ട ശിക്ഷ ഇതായിരുന്നോ? എന്ന ചോദ്യങ്ങളും ഇതിനോടൊപ്പം ഉയരുന്നു..
Parents who saw their son as 'money'; Details of the murder that shocked their conscience are revealed



