എഡ്മന്റണിലെ LRT സ്റ്റേഷനിൽ വെച്ച് പിതാവിനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. 2023 ജൂലൈ 9 ന് വൈകുന്നേരം ബെൽവെഡെരെ LRT സ്റ്റേഷനിൽ വെച്ചാണ് 52 വയസ്സുകാരനായ റുകിനിഷ എൻകുന്ദബത്‌വെയർ കൊല്ലപ്പെട്ടത്. ഈ കേസിൽ ജമാൽ വീലർ (29) എന്നയാൾക്കെതിരെ ആദ്യം രണ്ടാംനിര കൊലപാതകക്കുറ്റം ചുമത്തിയിരുന്നു.
എന്നാൽ കഴിഞ്ഞ നവംബറിൽ ഇയാൾ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം സമ്മതിക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് എൻകുന്ദബത്‌വെയറുടെ മരണവുമായി ബന്ധപ്പെട്ട് വീലറിന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി ഉത്തരവിട്ടത്.
ഇതിനകം അനുഭവിച്ച ശിക്ഷാ കാലാവധി കുറച്ചാൽ, ഇയാൾക്ക് ഇനി നാല് വർഷത്തിൽ കൂടുതൽ ജയിലിൽ കഴിയേണ്ടി വരും (ശിക്ഷിക്കപ്പെട്ടയാൾ വിചാരണത്തടവിലായിരുന്ന കാലയളവ് തടവ് ശിക്ഷയിൽ നിന്ന് കുറയ്ക്കും എന്നാണ്. അങ്ങനെ കുറച്ചതിന് ശേഷം ബാക്കിയുള്ള തടവ് കാലയളവ് നാല് വർഷത്തിൽ കൂടുതലായിരിക്കും.).



