പെനറ്റാംഗ്വിഷീനിൽ മയക്കുമരുന്ന് വേട്ടയെ തുടർന്ന് ആറ് പേർ പോലീസ് കസ്റ്റഡിയിൽ. പെനറ്റാംഗ്വിഷീൻ നഗരത്തിൽ നീണ്ട അന്വേഷണത്തിനൊടുവിലാണ് ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം സതേൺ ജോർജിയൻ ബേ, ഹുറോണിയ വെസ്റ്റ്, കോളിംഗ്വുഡ് ഡിറ്റാച്ച്മെന്റുകളിലെ ഉദ്യോഗസ്ഥർ, ഒപ്പം ഒപിപി സെൻട്രൽ റീജിയൻ എമർജൻസി റെസ്പോൺസ് ടീമും കനൈൻ യൂണിറ്റും ചേർന്ന് മെയിൻ സ്ട്രീറ്റിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ പരിശോധന നടത്തിയിരുന്നു.
പരിശോധനയിൽ വീട്ടിലുണ്ടായിരുന്ന ആറ് പ്രതികളെയും ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. കൊക്കെയ്ൻ എന്ന് സംശയിക്കുന്ന മയക്കുമരുന്നും പോലീസ് ഇവിടെന്ന് പിടിച്ചെടുത്തു. കൂടാതെ, വിവിധതരം ഗുളികകൾ, കനേഡിയൻ കറൻസി, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങൾ എന്നിവയും അപ്പാർട്ട്മെന്റിൽ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
അറസ്റ്റിലായവരിൽ നാല് പേരെ ഉപാധികളില്ലാതെ പിന്നീട് വിട്ടയച്ചു. എന്നാൽ ഒരാൾ നിലവിലുള്ള അന്വേഷണ വാറന്റുകൾ കാരണം കസ്റ്റഡിയിൽ തുടരുകയാണ്. അന്വേഷണത്തിന് ശേഷം, 54 വയസ്സുകാരനായ ഒരാൾക്കെതിരെ 5,000 ഡോളറിൽ താഴെ വിലവരുന്ന കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച വസ്തു കൈവശം വെച്ചതിനും, കൊക്കെയ്ൻ കൈവശം വെച്ച് വിൽക്കാൻ ശ്രമിച്ചതിനും കേസെടുത്തു.
പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഇയാൾ പിന്നീട് കോടതിയിൽ ഹാജരാകേണ്ടി വരും. ഈ സംഭവത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങളറിയാവുന്നവർക്ക് 1-800-222-TIPS (8477) എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്സിനെ വിളിച്ച് രഹസ്യമായി വിവരങ്ങൾ അറിയിക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.



