വിൻഡ്‌സറിൽ വൈകുന്നേരം ആറ് മണിക്ക് ശേഷവും പാർക്ക് ചെയ്ത വാഹനങ്ങൾക്ക് പിഴ ഈടക്കുന്നത് നഗരവാസികൾക്കിടയിൽ വലിയ ആശയക്കുഴപ്പത്തിന് കരണമായിരിക്കുകയാണ്. പല പാർക്കിംഗ് മീറ്ററുകളിലും വൈകുന്നേരം ആറ് മണിയോടെ എൻഫോഴ്സ്മെന്റ് അവസാനിക്കുമെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, വിൻഡ്‌സറിലെ പുതിയ നിയമമനുസരിച്ച് പിഴ ഈടാക്കുന്നത് വൈകുന്നേരം ഏഴ് മണിവരെയാണ്. ജൂൺ ഒന്നിനാണ് ഈ പുതിയ നിയമം പ്രാബല്യത്തിൽ വന്നത്. കൂടാതെ, പാർക്കിംഗ് നിരക്ക് മണിക്കൂറിന് 2 ഡോളറിൽ നിന്ന് 2.25 ഡോളറായും വർദ്ധിപ്പിച്ചിട്ടുണ്ട്.
പുതിയ ചട്ടങ്ങൾ പൂർണ്ണമായി നടപ്പാക്കിയിട്ടില്ലാത്തതിനാൽ, എൻഫോഴ്‌സ്‌മെന്റ് സമയം കഴിഞ്ഞിട്ടും പലർക്കും പിഴ ലഭിച്ചിരിക്കുന്നു. മീറ്ററിൽ എൻഫോഴ്സ്മെന്റ് സമയം വൈകുന്നേരം 6 മണി വരെ എന്ന് രേഖപ്പെടുത്തിയിരുന്നിട്ടും പിഴ ലഭിക്കുന്നത് പലരെ ആശയക്കുഴപ്പത്തിലാക്കി. വിൻഡ്‌സർ സർവകലാശാലയിലെ സായാഹ്ന ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്.
അധികൃതർ പറയുന്നതനുസരിച്ച്, 1,440 മീറ്ററുകളും അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ചില മീറ്ററുകൾ അപ്ഡേറ്റ് ചെയ്യാൻ വിട്ടുപോയിട്ടുണ്ടെന്ന് നഗരം സമ്മതിക്കുന്നു. ചൊവ്വാഴ്ച മുതൽ വൈകുന്നേരം 6-നും 7-നും ഇടയിൽ 53 ടിക്കറ്റുകളാണ് ഇഷ്യൂ ചെയ്തിട്ടുള്ളത്. ഡൗൺടൗൺ കൗൺസിലർ റെനാൾഡോ അഗോസ്റ്റിനോ, പഴയ മീറ്ററുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ നഗരവാസികളോട് അഭ്യർത്ഥിച്ചു. മീറ്ററുകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം ഉറപ്പ് നൽകി.
പിഴ ഒഴിവാക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചും ആശയക്കുഴപ്പങ്ങളുണ്ട്. ഹസനോട് 311-ൽ വിളിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടെങ്കിലും, ലളിതമായ റീഫണ്ട് നയത്തെക്കുറിച്ച് ഓപ്പറേറ്റർമാർക്ക് അറിവുണ്ടായിരുന്നില്ല. സാധുതയില്ലാത്ത സമയം കാണിച്ച മീറ്ററുകളിൽ നിന്നുള്ള പിഴ അപ്പീൽ ചെയ്യണമെന്നാണ് നഗരത്തിന്റെ നിലപാട്. വിവരങ്ങൾ തെറ്റായിരുന്നെങ്കിൽ ടിക്കറ്റുകൾ റദ്ദാക്കുമെന്നും അവർ അറിയിച്ചു.



