ലോസാഞ്ചൽസിലെ കുടിയേറ്റ റെയ്ഡുകളെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ വലിയ രാഷ്ട്രീയ പ്രക്ഷോഭത്തിന് കാരണമായിരിക്കുന്നു. വെള്ളിയാഴ്ച പാരാമൗണ്ട് പ്രദേശത്ത് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) നടത്തിയ റെയ്ഡുകളിൽ നിരവധി കുടിയേറ്റക്കാരെ പിടികൂടിയതിനെ തുടർന്നാണ് പ്രതിഷേധങ്ങൾ വ്യാപകമായത്.
പ്രതിഷേധക്കാർ “ഐസിഇ ഔട്ട് ഓഫ് എൽഎ” എന്ന മുദ്രാവാക്യങ്ങൾ ഉയർത്തി തെരുവുകളിൽ ഇറങ്ങിയപ്പോൾ, റയറ്റ് പോലീസും ഐസിഇ ഉദ്യോഗസ്ഥരും പ്രതിരോധവാതകം പ്രയോഗിച്ചു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബഹളവും സംഘർഷങ്ങളും രൂപപ്പെട്ടതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2,000 ദേശീയ ഗാർഡ് സൈനികരെ കാലിഫോർണിയയിലേക്ക് അയച്ചു.
ഈ നടപടി പ്രവിശ്യാ ഗവർണർ ഗേവിൻ ന്യൂസമിന്റെ കടുത്ത എതിർപ്പിനെ അവഗണിച്ചാണ് ഉണ്ടായത്. ട്രംപ് ‘ടൈറ്റിൽ 10’ എന്ന ഫെഡറൽ അധികാരം ഉപയോഗിച്ച് ദേശീയ ഗാർഡിനെ ഫെഡറൽ കമാൻഡിന് കീഴിലാക്കി. ട്രംപ് ഈ നീക്കത്തെ നിയമവിരുദ്ധ പ്രവർത്തങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കി.
എന്നാൽ ഗവർണർ ന്യൂസം ഇതിനെ “രോഷം വളർത്താനുള്ള ഉദ്ദേശശിച്ചിട്ടുള്ള നീക്കം” എന്ന കടുത്ത വിമർശനമായി പ്രതികരിച്ചു. ലോസാഞ്ചലസ് മേയർ കരൻ ബാസ് സിറ്റിയിലെ ഐസിഇ പ്രവർത്തനത്തെ “ഭീതി പകരാനുള്ള നീക്കം” എന്ന് വിശേഷിപ്പിച്ചു.
പ്രതിഷേധക്കാരിൽ സർവീസ് എംപ്ലോയീസ് ഇന്റർനാഷണൽ യൂണിയൻ പ്രസിഡന്റ് ഡേവിഡ് ഹുറേട്ടയുൾപ്പെടെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇത് കൂടുതൽ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു.
ട്രംപ് ഭരണകൂടത്തിന്റെ കേന്ദ്ര നയമായ കർശനമായ കുടിയേറ്റ നയത്തിന്റെ ഭാഗമായാണ് ഹോംലാൻഡ് സുരക്ഷ വകുപ്പ് ഈ നടപടികൾ കൈക്കൊള്ളുന്നത്. എന്നാൽ മനുഷ്യാവകാശ സംഘടനകളും അഭിഭാഷക സമിതികളും സംശയാസ്പദമായ റെയ്ഡുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്.
“ഒരു മനുഷ്യനും അനധികൃതമല്ല” എന്ന മുദ്രാവാക്യങ്ങൾ വ്യാപകമായി ഉയരുന്നതിനിടെ, പ്രക്ഷോഭം തുടരാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.



