അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അജണ്ട ബില്ലിനെതിരെ ടെക് ബില്യണയർ എലോൺ മസ്ക് രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുന്നു. “വെറുപ്പുളവാക്കുന്നതും മ്ലേച്ഛവുമായ ബില്ലാണ് ഇതെന്ന് വിശേഷിപ്പിച്ച മസ്ക്, റിപ്പബ്ലിക്കൻ സെനറ്റർമാരോട് ഈ ബില്ലിന് പിന്തുണ നൽകാൻ ട്രംപ് സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിലാണ് ഈ പരസ്യ വിമർശനം മസ്ക് നടത്തിയത്. ഈ അതിയായി ചിലവുള്ള കോൺഗ്രസ് ബില്ല് വളരെ അസഹ്യമായതും പിഴവായതുമാണ് എന്ന് മസ്ക് എക്സിൽ പോസ്റ്റ് ചെയ്തു. ഇതിനൊപ്പം, ഇതിന് പിന്തുണ നൽകിയവരെയും അദ്ദേഹം വിമർശിച്ചു.
മസ്ക്കിന്റെ ഈ രൂക്ഷമായ പരാമർശങ്ങളിൽ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ഞെട്ടിപ്പോയതായാണ് റിപ്പോർട്ടുകൾ. ബില്ലിനെക്കുറിച്ചുള്ള മസ്ക്കിന്റെ നിലപാട് വെസ്റ്റ് വിങ്ങിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നെങ്കിലും, വൈറ്റ് ഹൗസ് സ്റ്റാഫുമായും ജിഒപി നിയമനിർമ്മാതാക്കളുമായും അദ്ദേഹം നടത്തിയ സംഭാഷണങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത്ര ശക്തമായ പരസ്യ നിലപാട് എടുക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ല. കോൺഗ്രസ് അമേരിക്കയെ പാപ്പരാക്കുകയാണെന്നും അടുത്ത വർഷം നവംബറിൽ അമേരിക്കൻ ജനതയെ വഞ്ചിച്ച എല്ലാ രാഷ്ട്രീയക്കാരെയും നാം പുറത്താക്കുമെന്നും മസ്ക് തുടർന്നുള്ള പോസ്റ്റുകളിൽ കൂട്ടിച്ചേർത്തു.
സർക്കാർ കാര്യക്ഷമത വകുപ്പിന്റെ നേതൃത്വം വഹിക്കാൻ പ്രത്യേക സർക്കാർ ജീവനക്കാരൻ പദവി ലഭിച്ച മസ്ക് കഴിഞ്ഞ വെള്ളിയാഴ്ച ഔദ്യോഗികമായി ഭരണകൂടത്തിൽ നിന്ന് പിന്മാറി. ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ എലോൺ മസ്ക്കിന്റെ വിമർശനത്തിന് ശക്തമായി മറുപടി നൽകി. നിയമനിർമ്മാണത്തെക്കുറിച്ച് മസ്ക്ക് തെറ്റായ ധാരണയിലാണ് എന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച മസ്ക്കുമായി വളരെ സൗഹാർദ്ദപരമായ ഒരു സംഭാഷണംനടത്തിയതാണെന്നും ബില്ലിന്റെ എല്ലാ ഗുണങ്ങളും വിശദീകരിച്ചതായും ജോൺസൺ വ്യക്തമാക്കി.
റിപ്പബ്ലിക്കൻ സെനറ്റർ റാൻഡ് പോൾ മസ്ക്കിന്റെ അഭിപ്രായത്തെ പിന്താങ്ങി. “അതിലേറെ നല്ലത് നമുക്ക് ചെയ്യണമെന്നും, നമുക്ക് അത് കഴിയുമെന്നും” അദ്ദേഹം പറഞ്ഞു. സർക്കാർ ചെലവിലെ സർക്കാർ ചെലവിൽ വലിയ പാഴ്‌വേല കാണുന്നുണ്ടെന്നും, അഞ്ച് ട്രില്യൺ ഡോളർ കടം കൂടി വരുന്നത് വലിയ തെറ്റാണെന്നും കെന്റക്കി റിപ്പബ്ലിക്കൻ എക്സിൽ എഴുതി. കോൺഗ്രസ് നേതാക്കൾ ജൂലൈ 4-നകം ട്രംപിന്റെ മേശപ്പുറത്ത് പാക്കേജ് എത്തിക്കാനുള്ള ലക്ഷ്യത്തോടെ നിയമനിർമ്മാണത്തിൽ നിരവധി മാറ്റങ്ങൾ പരിഗണിക്കുന്നുണ്ട്.



