ജോലിക്കായി ഇന്റർവ്യൂവിന് പോകുമ്പോൾ നിങ്ങളെ സ്വാഗതം ചെയ്യുന്നത് മനുഷ്യനല്ല, മറിച്ച് ഒരു AI ചാറ്റ് ബോട്ടാണെങ്കിൽ..? ലോകമെമ്പാടുമുള്ള കമ്പനികൾ ജോലിക്കാരെ തെരഞ്ഞെടുക്കാൻ AI ചാറ്റ്‌ബോട്ടുകളെ ഉപയോഗിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഈ പുതിയ സമ്പ്രദായം നിയമന മേഖലയിൽ വലിയ വിവാദമുണ്ടാക്കുന്നുണ്ട്.
പരമ്പരാഗത ജോലി അഭിമുഖ സമ്പ്രദായവും ഡിജിറ്റൽ വിപ്ലവത്തിന് വിധേയമാകുകയാണ്. കമ്പനികൾ ജോലിക്കാരെ പരിശോധിക്കാനും ആദ്യ ഘട്ട സംഭാഷണങ്ങൾ നടത്താനും കൃത്രിമബുദ്ധി ചാറ്റ്‌ബോട്ടുകളെ കൂടുതലായി ഉപയോഗിക്കുന്നു. ഈ സാങ്കേതികവിദ്യയുടെ വക്താക്കൾ പറയുന്നത് AI നിയമന പ്രക്രിയയെ വേഗത്തിലാക്കുകയും ആവർത്തിച്ചുള്ള ജോലികൾ കൈകാര്യം ചെയ്യുകയും അബോധമായ പക്ഷപാതം കുറയ്ക്കുകയും ചെയ്യുന്നുവെന്നാണ്.
ഒരു ടെക് സ്റ്റാർട്ടപ്പിലെ റിക്രൂട്ടിങ് മാനേജർ വിശദീകരിക്കുന്നത് “ഇത് സമയം ലാഭിക്കുകയും എല്ലാ അപേക്ഷകർക്കും ഒരേപോലെയുള്ള അനുഭവം നൽകുകയും ചെയ്യുന്നു” എന്നാണ്. ഈ AI നിയമന ബോട്ടുകൾക്ക് ചോദ്യങ്ങൾ ചോദിക്കാനും സംസാര രീതികൾ വിശകലനം ചെയ്യാനും ഭാഷയും സ്വരവും അടിസ്ഥാനമാക്കി മറുപടികൾ വിലയിരുത്താനും കഴിയും. ഇതെല്ലാം ആദ്യഘട്ടങ്ങളിൽ മനുഷ്യന്റെ മേൽനോട്ടമില്ലാതെ തന്നെ സാധ്യമാണ്.
കമ്പനികൾ വർധിച്ച കാര്യക്ഷമതയും നിഷ്പക്ഷതയും പ്രശംസിക്കുമ്പോൾ എല്ലാ ജോലിക്കാരും ഇതിൽ തൃപ്തത്തായിട്ടില്ല. പലരും ഈ പ്രക്രിയയിൽ ആശയക്കുഴപ്പവും നിരാശയും അനുഭവിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു. മുഖമില്ലാത്ത അഭിമുഖക്കാരനുമായി എങ്ങനെ ഇടപഴകണമെന്നോ തങ്ങളുടെ മറുപടികൾ ന്യായമായി വിലയിരുത്തപ്പെടുന്നുണ്ടോ എന്നോ അവർക്ക് ഉറപ്പില്ല. സമീപകാല ഓട്ടോമേറ്റഡ് അഭിമുഖത്തിന് ശേഷം ഒരു അപേക്ഷകൻ പറഞ്ഞത് “ബോട്ട് എന്താണ് തിരയുന്നതെന്ന് അറിയാൻ പ്രയാസമാണ്” എന്നാണ്.
അപേക്ഷകരുടെ ആശങ്കകൾക്കപ്പുറം നിയമനത്തിൽ എഐയുടെ വർധിച്ച ഉപയോഗം ഹ്യൂമൻ റിസോഴ്സ് വകുപ്പുകളിൽ തന്നെ ഉത്കണ്ഠയുണ്ടാക്കുന്നു. ഓട്ടോമേഷൻ കൂടുതൽ ജോലിഭാരം ഏറ്റെടുക്കുമ്പോൾ ചില HR പ്രൊഫഷണലുകൾ ജോലി നഷ്ടപ്പെടുമോ എന്നും അപേക്ഷകരെ വിലയിരുത്തുന്നതിൽ മനുഷ്യ വിധിന്യായം ഇല്ലാതാകുമോ എന്നും ആശങ്കപ്പെടുന്നു. വ്യവസായ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത് AI-ക്ക് സഹായിക്കാനാകുമെങ്കിലും അനുഭവസമ്പന്നരായ നിയമനകർത്താക്കളുടെ സൂക്ഷ്മമായ ഉൾക്കാഴ്ചകൾക്ക് പകരമാവില്ലെന്നാണ്.
കൃത്രിമബുദ്ധി നിയമന മേഖലയെ പുനർരൂപകൽപ്പന ചെയ്യുമ്പോൾ കമ്പനികൾ നവീകരണവും മനുഷ്യസ്പർശവും തമ്മിലുള്ള സന്തുലനം കാണാൻ ശ്രമിക്കുന്നു. ജോലിക്കാർ പുതിയ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടേണ്ടിയിരിക്കുന്നു. ഇനി വരുന്ന ഇന്റർവ്യൂകളിൽ അവർ ആദ്യം കേൾക്കുന്ന ശബ്ദം മനുഷ്യന്റേതല്ല, മറിച്ച് അടുത്ത റൗണ്ടിലേക്ക് അവരെ വിലയിരുത്തുന്ന ഒരു അൽഗോരിതത്തിന്റേതായിരിക്കാം.
ആധുനിക സാങ്കേതികവിദ്യയും പരമ്പരാഗത മനുഷ്യ വൈദഗ്ധ്യയും തമ്മിലുള്ള സന്തുലനമാണ് ഭാവിയിലെ വിജയകരമായ നിയമന രീതിയുടെ താക്കോൽ



