സസ്‌കച്ചെവാനിലെ “യൂണിഫൈഡ് ഗ്രാസ്റൂട്ട്സ്” എന്ന സംഘടന, സസ്‌കച്ചെവാന്റെ പരമാധികാരത്തിനായി റഫറണ്ടം നടത്താനുള്ള ആവശ്യമുന്നയിച്ച് ഒരു പെറ്റിഷൻ ആരംഭിച്ചു.ഇതുവരെ 4,000-ത്തിലധികം ഒപ്പുകൾ ശേഖരിച്ച ഈ നടപടിയെ അനുകൂലിച്ചും എതിർത്തും വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയതോടെ, വിഷയം പ്രാദേശിക രാഷ്ട്രീയത്തിൽ വലിയ പ്രതികരണങ്ങൾ സൃഷ്ടിച്ചു.ഈ പശ്ചാത്തലത്തിലാണ്, പ്രതിപക്ഷ എൻ.ഡി.പി പ്രീമിയർ സ്കോട്ട് മോയെ സംഘടനയോട് വ്യക്തമായി അകന്നു നിൽക്കാൻ ആവശ്യപ്പെട്ടത്. അവരുടെ നിലപാടനുസരിച്ച്, ഈ പ്രസ്ഥാനം സംസ്ഥാനത്തിന്റെ ഐക്യത്തെയും സമ്പദ്‌വ്യവസ്ഥയെയും അപകടത്തിലാക്കാൻ സാധ്യതയുള്ളതാണെന്ന് മുന്നറിയിപ്പുനൽകുകയാണ്.
എൻ.ഡി.പി നേതാവും തൊഴിൽ-സമ്പദ്‌വ്യവസ്ഥാ വക്താവുമായ അലീന യംഗ് ഉന്നയിച്ച ആരോപണങ്ങളനുസരിച്ച്, സ്വയംഭരണ താല്‍പ്പര്യം സാമ്പത്തികമായി അപകടകരമായ നീക്കമാണെന്നാണ്. പ്രീമിയർ ഈ പ്രസ്ഥാനത്തോട് ശക്തമായ എതിർപ്പ് രേഖപ്പെടുത്തണമെന്നും സ്വയംഭരണ ആശയങ്ങളെ പിന്തുണയ്ക്കുന്ന ഏതൊരു സംഘടനയിൽ നിന്നും അകന്നു നിൽക്കണമെന്നും യംഗ് ആവശ്യപ്പെട്ടു. പ്രവിശ്യാ സർക്കാരിന്റെ നയങ്ങൾ പടിഞ്ഞാറൻ കാനഡയിലെ സ്വയംഭരണ വികാരങ്ങൾക്ക് ആക്കം കൂട്ടുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ, യൂണിഫൈഡ് ഗ്രാസ്റൂട്ട്സ് സംഘടനയുടെ പ്രസിഡന്റ് നാഡീൻ നെസ് ഈ ആരോപണങ്ങൾ നിഷേധിച്ചു. പെറ്റിഷൻ കേവലം വിച്ഛേദനത്തിനായി മാത്രമല്ലെന്നും, കാനഡയുമായുള്ള പുതിയ ബന്ധം ചർച്ച ചെയ്യാനുള്ള അധികാരം പ്രവിശ്യാ സർക്കാരിന് നൽകാനാണ് ലക്ഷ്യമിടുന്നതെന്നും അവർ വ്യക്തമാക്കി. അമേരിക്കയിലേക്കുള്ള ചേർച്ചയ്ക്ക് തങ്ങൾ എതിരാണെന്നും നെസ് കൂട്ടിച്ചേർത്തു. സംഘടനയുടെ ലക്ഷ്യം സസ്‌കച്ചെവാനിലുള്ളവരുടെ താൽപ്പര്യങ്ങൾ മുൻനിർത്തി ഭരണഘടനാ പരിഷ്കാരങ്ങൾ നേടുകയാണെന്നും അവർ വിശദീകരിച്ചു.
ഈ വിവാദത്തിനിടെ സസ്‌കച്ചെവാൻ സർക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ, സ്വയംഭരണ വികാരങ്ങൾ വളർത്തുന്നത് യഥാർത്ഥത്തിൽ എൻ.ഡി.പി തന്നെയാണെന്ന് ആരോപിച്ചു. കാനഡയുടെ ഭാഗമായി തുടർന്ന് പ്രവിശ്യയുടെ വളർച്ചയും ഐക്യവും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സർക്കാർ വ്യക്തമാക്കി.



