ഒട്ടാവായില്‍ വസന്തകാലം ആരംഭിക്കുമ്പോള്‍ കൃത്രിമ വീടു നിര്‍മ്മാണ തൊഴിലാളികളുടെ തട്ടിപ്പുകള്‍ പെരുകുന്നു. ഒട്ടാവായില്‍ വസന്തകാലം തുടങ്ങിയതോടെയാണ് വ്യാജ നിര്‍മ്മാണ ജോലിക്കാർ വീണ്ടും വീടുകളിലേക്കുള്ള വാതിലുകൾ തട്ടിത്തുടങ്ങിയിരിക്കുന്നത്.
നിയമവിധേയമായ കോൺട്രാക്ടർമാരായി വിശ്വസിപ്പിച്ച് ജനങ്ങളെ ലക്ഷ്യമിട്ടാണ് ഇവരുടെ പ്രവർത്തനം. നിലവിൽ വീടിന്റെ പണി വേഗത്തിൽ ചെയ്യേണ്ടതുണ്ടെന്ന വ്യാജ ആവശ്യങ്ങൾ ഉന്നയിക്കുകയും അമിതമായ ചെലവുകൾ ഹോംഓണേഴ്സിനെ സമ്മതിപ്പിക്കാൻ ഇവർ ശ്രമിക്കുകയുമാണ്. മുതിർന്ന പൗരന്മാരാണ് പ്രധാനമായും ഇവരുടെ ഇരയാകുന്നത്.
വാസ്തവത്തിൽ ആവശ്യമില്ലാത്ത ഡ്രൈവ് വേ, റൂഫ്, ഫൗണ്ടേഷൻ പണികൾ ചെയ്യണമെന്ന് ഇവർ അവകാശപ്പെടും. പണം പൂർണമായും കൈപ്പറ്റിയ ശേഷം ഇവർ ജോലിയെ വളരെ ലാഘവത്തോടെ കാണുന്നു. ശേഷം പൂർണ്ണമായി ആ ജോലി പൂർത്തിയാക്കാതെ ഉപേക്ഷിക്കുകയാണ് ഇവരുടെ പതിവ്.
ഒട്ടുമിക്ക സാഹചര്യങ്ങളിലും ജോലിക്ക് യാതൊരു ആവശ്യകതയും ഇല്ലാതിരുന്നിട്ടും, ഇതിനായി മുൻകൂട്ടി പണം നൽകിയ വീടുടമകൾ ഒടുവിൽ വഞ്ചിതരാകുന്നുവെന്നും ഇതിലൂടെ വ്യക്തമാണ്. അപ്രതീക്ഷിതമായി എത്തുന്ന കരാറുകാരുടെ വിശ്വാസ്യത ഉറപ്പാക്കുന്നതാണ് ആദ്യ നടപടി എന്നാണ് അധികൃതര്‍ പറയുന്നത്.
ഒരേ ജോലിക്ക് ഇടപാടുകാരിൽ നിന്നും കൈപ്പറ്റുന്നത് വ്യത്യസ്ത തുകകളാണ്, അവരുടേയും അവരുടെ കമ്പനിയുടെ റഫറന്‍സുകള്‍ പരിശോധിക്കുക, വ്യക്തമായ കരാറുടമ്പടികൾ ഉണ്ടാക്കുക തുടങ്ങിയ കാര്യങ്ങളാണ് അവർ ശുപാര്‍ശ ചെയ്യുന്നത്. സംശയാസ്പദമായ നടപടികള്‍ പൊലീസ് വിഭാഗത്തിലും, ഓട്ടവ നഗരസഭയുടെ തട്ടിപ്പ് വിരുദ്ധ ഹെല്‍പ് ലൈന്‍ വഴിയും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്.
തട്ടിപ്പുകാരെ പിടികൂടാനും പൗരന്മാർക്ക് തട്ടിപ്പിനെതിരെ വ്യക്തമായ അറിവ് നല്‍കി സംരക്ഷിക്കാനുമായി, നഗരസഭയും, പൊലീസും, ഉപഭോക്തൃ സംരക്ഷണ ഏജൻസികളുമൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. സാമ്പത്തിക നഷ്ടം ഒഴിവാക്കാനും ഈ തട്ടിപ്പുകാരെ കണക്കാക്കാനും ജനങ്ങളുടെ ജാഗ്രതയും ബോധവത്ക്കരണവും പ്രധാനമാണെന്നും അവർ കൂട്ടിച്ചോർത്തു.



