കലയെ കവർന്നെടുക്കാൻ എ ഐ കമ്പനികൾ? ബ്രിട്ടീഷ് ലെജന്റ്സ് പ്രതിഷേധവുമായി രംഗത്ത്!
കേറ്റ് ബുഷ്, ആനി ലെനോക്സ്, കാറ്റ് സ്റ്റീവൻസ്, ഡേമൺ അൽബാൺ എന്നിവരുൾപ്പെടെയുള്ള പ്രമുഖ ബ്രിട്ടീഷ് സംഗീതജ്ഞർ യുകെ സർക്കാരിന്റെ നിർദ്ദിഷ്ട എ.ഐ നിയമഭേദഗതികൾക്കെതിരെ പ്രതിഷേധിച്ച് “ഇതാണോ നമ്മൾ ആഗ്രഹിക്കുന്നത്?” എന്ന നിശബ്ദ ആൽബം പുറത്തിറക്കി. ഈ നിയമഭേദഗതി പ്രകാരം സൃഷ്ടികർത്താക്കൾ പ്രത്യേകമായി വിലക്കുന്നില്ലെങ്കിൽ പകർപ്പവകാശമുള്ള സാമഗ്രികൾ എ.ഐ കമ്പനികൾക്ക് ഉപയോഗിക്കാമെന്ന് സർക്കാർ നിർദ്ദേശിക്കുന്നു.
കലാക്കാരന്മാരുടെ അഭിപ്രായത്തിൽ, ഈ മാറ്റം അവരുടെ അവകാശങ്ങളെയും സൃഷ്ടിപരമായ വ്യവസായത്തെയും ഗുരുതരമായി ബാധിക്കും. ശൂന്യമായ സ്റ്റുഡിയോകളിൽ നിന്നുള്ള റെക്കോർഡിംഗുകൾ ഉൾക്കൊള്ളുന്ന ഈ ആൽബം, സംഗീത വേദികളിലുണ്ടാകുമെന്ന് ഭയപ്പെടുന്ന ആഘാതത്തെ പ്രതീകവത്കരിക്കുന്നു.
“ഹെൽപ് മ്യൂസിഷ്യൻസ്” എന്ന ചാരിറ്റിക്ക് വേണ്ടി സമാഹരിക്കുന്ന ഈ ആൽബത്തിന് പോൾ മക്കാർട്നി, എൽട്ടൺ ജോൺ, ആൻഡ്രൂ ലോയ്ഡ് വെബ്ബർ എന്നിവരും പിന്തുണ നൽകിയിട്ടുണ്ട്. ഈ നിയമ ഭേദഗതികൾ കലാകാരന്മാരുടെ സൃഷ്ടികളുടെ മൂല്യം കുറയ്ക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. യുകെ സർക്കാർ, കലാക്കാരന്മാരുടെ അവകാശങ്ങളും എ.ഐ വ്യവസായത്തിന്റെ വളർച്ചയും തമ്മിൽ സന്തുലനം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് നിലപാട് സ്വീകരിക്കുന്നു. ഈ വിഷയം കാനഡയിലെ കലാക്കാരന്മാർക്കിടയിലും വലിയ ചർച്ചയാകുന്നുണ്ട്, സമാന നിയമങ്ങൾ കാനഡയിലും വരുമോ എന്ന ആശങ്ക പലരും പങ്കുവയ്ക്കുന്നു.



